സി പി എം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ സമാപനവേദിയില്‍ എമ്പുരാന്‍ സിനിമയെ മുഖ്യമന്ത്രി പിണറായി വിജയന്‍ പരാമർശിച്ചു. ഒരു പ്രത്യേക രാഷ്ട്രീയം പറയുന്ന സിനിമ അല്ലാതിരുന്നിട്ടു കൂടി എമ്പുരാന്‍ എന്ന ചിത്രം പലവിധത്തിൽ ആക്രമിക്കപ്പെട്ടതായി പിണറായി വിജയൻ പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ സമാപനവേദിയില്‍ പറഞ്ഞു. സി ബി എഫ് സിയേക്കാള്‍ വലിയ സെന്‍സര്‍ ബോര്‍ഡായി ആര്‍ എസ് എസ് പ്രവര്‍ത്തിക്കുന്നു. ഇന്ത്യയില്‍ വിഭജനത്തിൻ്റെ രാഷ്ട്രീയമാണ് ഇപ്പോഴുള്ളതെന്നും പിണറായി വിജയന്‍ പറഞ്ഞു.
ബി ജെ പിയുടെയും ആര്‍ എസ് എസിന്‍റെയും രാഷ്ട്രീയ ആയുധമാണ് വഖഫ് എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മണിപ്പൂര്‍ വിഷയവും പിണറായി വിജയന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉന്നയിച്ചു. കേന്ദ്ര അവഗണനക്കെതിരെ കേരളവും തമിഴ്നാടും ഒറ്റക്കെട്ടാണെന്നും പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ സമാപന വേദിയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
