സംസ്ഥാനത്തെ 30 തദ്ദേശസ്ഥാപന വാർഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ 16 വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചപ്പോൾ യുഡിഎഫ് 13 ഇടത്തും ഒരിടത്ത് സ്വതന്ത്രനും വിജയിച്ചു.
എറണാംകുളം കോതമംഗലം പൈങ്ങോട്ടൂർ പഞ്ചായത്ത് യുഡിഎഫിൽ നിന്ന് പിടിച്ചെടുത്ത് എൽഡിഎഫ്. യുഡിഎഫ് വാർഡായ പനങ്കരയിൽ എൽഡിഎഫ് സ്ഥാനാർഥി അമൽ രാജ് വിജയിച്ചതോടെയാണ് പഞ്ചായത്ത് ഭരണം എൽഡിഎഫിന് ലഭിച്ചു. ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ ദൈവംമേട് വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർത്ഥിബീന(കേരളാ കോൺഗ്രസ് എം)355 വോട്ടുകൾ നേടിയാണ് വിജയിച്ചത്.
തിരുവനന്തപുരം പൂവച്ചൽ പഞ്ചായത്തിലെ പുളിങ്കോട് വാർഡ് കോൺഗ്രസിൽ നിന്ന് പിടിച്ചെടുത്തു എൽഡിഎഫ്. സ്ഥാനാർഥി സെയ്‌ദ് സബർമതിയാണ് വിജയിച്ചത്. തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ ശ്രീവരാഹം വാർഡിൽ എൽഡിഎഫ് വിജയിച്ചു.
ആകെ 87 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. വയനാട് ഒഴികെ 13 ജില്ലകളിലെ 30 വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിനാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. കാസർകോട് മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂർ ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചിരുന്നു.