കൊച്ചിയിൽ വൻ ഹൈബ്രിഡ് കഞ്ചാവ് വേട്ട

At Malayalam
1 Min Read

കൊച്ചിയിൽ വൻ ഹൈബ്രിഡ് കഞ്ചാവ് വേട്ട. ഭക്ഷ്യവസ്തുവെന്ന വ്യാജേന പാഴ്സലിൽ കടത്താൻ ശ്രമിച്ച ഒരു കോടി രൂപ വില വരുന്ന കഞ്ചാവാണ് കസ്റ്റംസ് പിടികൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് തായ്ലാൻഡിൽ നിന്നും വ്യാജ അഡ്രസിൽ പാഴ്സൽ എത്തിയത്. സംഭവത്തിൽ ഒരാൾ പിടിയിലായി. കാക്കനാട് സ്വദേശിയായ സാബിയോ എബ്രഹാമിനെയാണ് അറസ്റ്റ് ചെയ്തത്.

കാരയ്ക്കാമുറിയിലുള്ള ഫോറിൻ പോസ്റ്റ് ഓഫീസിലേക്കാണ് ഭക്ഷ്യവസ്തുക്കളെന്ന വ്യാജേന പാഴ്സൽ വന്നത്. കോൺഫ്ലേയ്ക്സ് പാക്കറ്റുകളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഈ പോസ്റ്റോഫീസ് സ്ഥിരം കസ്റ്റംസ് നിരീക്ഷിച്ചുവരുന്ന സ്ഥലമാണ്. വ്യാജ അഡ്രസ് ശ്രദ്ദയിൽപ്പെട്ട് കസ്റ്റംസ് ഉദ്യോ​ഗസ്ഥർ പാഴ്സൽ തുറന്ന് പരിശോധിക്കുമ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.

തുടർന്ന് കസ്റ്റംസ് ഒരു ഡമ്മി പാഴ്സൽ അയക്കുകയും കാക്കനാട് സ്വദേശിയായ സാബിയോ എബ്രഹാമിന്റെ കൈവശം എത്തുകയും ചെയ്തു. പാഴ്സൽ കൈപ്പറ്റിയതോടെയാണ് ഇയാൾ കഞ്ചാവ് വരുത്തിച്ചതാണെന്ന് മനസിലാകുന്നത്. വീട്ടിൽ നിന്നും സമാനമായ മറ്റ് മൂന്ന് പാഴ്സലുകളും കണ്ടെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് പോസ്റ്റ് ഓഫീസുകൾ വഴി നടത്തിയ ഏറ്റവും വലിയ ലഹരി കടത്താണെന്ന് കസ്റ്റംസ് പറഞ്ഞു.

Share This Article
Leave a comment