ഇന്ത്യയിൽ സന്ദർശനം നടത്തുന്ന ഖത്തർ അമീറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്താൻ തീരുമാനമായി. ഉഭയകക്ഷി വ്യാപാരം അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇരട്ടിയാക്കാൻ ചർച്ചകളിൽ തീരുമാനമായി. അഞ്ചു ധാരണാപത്രങ്ങളിലും രണ്ടു കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പു വച്ചു.
ചർച്ചകളിലുണ്ടായ തീരുമാനം സംബന്ധിച്ച് മാധ്യമങ്ങളോട് വിശദീകരിക്കാൻ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി അരുൺ കുമാർ ചാറ്റർജി വിളിച്ച വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.