എറണാകുളം ജില്ലയിലെ ആലുവയില്‍ ഒരു മാസം പ്രായമുളള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാനുളള ശ്രമം സമയോചിതമായ ഇടപെടടിലൂടെ പൊലീസ് തകർത്തു. കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ട്രാന്‍സ്ജെന്‍ഡര്‍ ഉള്‍പ്പെടെ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രിയിലുണ്ടായ തട്ടിക്കൊണ്ടു പോകല്‍ ശ്രമം പൊലീസിന്‍റെ കൃത്യമായ ഇടപെടലിലൂടെയാണ് പൊളിക്കാൻ ആയത്. അയൽ സംസ്ഥാന തൊഴിലാളികളുടെ കുഞ്ഞിനെയാണ് തട്ടിപ്പോകാൻ റിങ്കി എന്ന ട്രാൻസ്ജെണ്ടറും സുഹൃത്തും കൂടി തീരുമാനിച്ചത്. വിവരം ലഭിച്ച പൊലിസ് തൃശൂർ ജില്ലയിലെ കൊരട്ടിയിൽ നിന്നും കുഞ്ഞിനെ കണ്ടെത്തി. പ്രതികളായ രണ്ടു പേരെയും പൊലിസ് പിടി കൂടുകയും ചെയ്തു. കുഞ്ഞിനെ അസമിലേക്ക് കടത്താനായിരുന്നു പദ്ധതിയെന്ന് ഇവർ പൊലിസിനോട് സമ്മതിച്ചതായാണ് വിവരം.