കിഫ്ബി നിർമിതികളിൽ ടോൾ പിരിക്കുന്നതു സംബന്ധിച്ച് അവസാന തീരുമാനമൊന്നും പാർട്ടിയോ മുന്നണിയോ എടുത്തിട്ടില്ലന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇതിനെ സംബന്ധിച്ച് മുന്നണിയിൽ കാര്യമായ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു. എന്നാൽ, ഇടതു മുന്നണിയോഗത്തിൽ കിഫ്ബി റോഡുകളിലെ ടോൾ സംബന്ധിച്ച് ചർച്ച നടന്നിട്ടുണ്ടെന്നും ഇനി ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നുമാണ് ഇടതു മുന്നണി കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞത്.
കിഫ്ബി ടോൾ പിരിവിൽ പാർട്ടി സെക്രട്ടറിയും മുന്നണി കൺവീനറും വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് ഇപ്പോൾ പറയുന്നത്. കിഫ്ബി മറ്റൊരു തരത്തിലുള്ള പദ്ധതിയാണെന്നും 90,000 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് അതുവഴി നടപ്പാക്കുന്നതെന്നും കടമെടുത്തത് തിരികെ കൊടുക്കാൻ വ്യക്തമായ പദ്ധതി ആവശ്യമുണ്ടെന്നും അത് വിശദ ചർച്ചകൾക്കു ശേഷം നടപ്പാക്കുമെന്നും എം വി ഗോവിന്ദൻ തുടർന്നു പറഞ്ഞു.