ഡെൽഹിയിൽ വൻ കസേര കളിയ്ക്കൊടുവിൽ ആം ആദ്മിയിലെ എട്ട് എം എൽ എമാർ ബി ജെ പിയിൽ ചേക്കേറി. എട്ടു പേർക്കും അംഗത്വം നൽകി ബി ജെ പി യിലേക്കു സ്വീകരിച്ചത് പാർട്ടി സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സചിദേവ. വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റു കിട്ടാത്ത സ്ഥാനമോഹികളാണ് പാർട്ടി വിട്ടതെന്നും അതൊന്നും പാർട്ടിയെ അല്പവും ബാധിക്കില്ലെന്നും ആം ആദ്മി വൃത്തങ്ങൾ പറയുന്നു.
രോഹിത്കുമാർ, രാജേഷ് ഋഷി, നരേഷ് യാദവ്, മദൻലാൽ, പവൻ ശർമ, ബി എസ് ജൂൺ , ഗിരിഷ് സോണി, ഭാവനാഗൗഡ് എന്നീ എം എൽ മാരാണ് ഇപ്പോൾ ആം ആദ്മിയ്ക്കു പാലം വലിച്ചത്. ഇവരെ കൂടാതെ മറ്റ് 12 സിറ്റിംഗ് എം എൽ എ മാർക്കും ആം ആദ്മി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റു നിഷേധിച്ചിരുന്നു.