കൊല്ലം ജില്ലയിലെ അഞ്ചലിനടുത്തുള്ള ഏരൂരിൽ കാട്ടു പന്നി ശല്യം രൂക്ഷമായപ്പോൾ നാട്ടുകാരുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് അധികൃതർ പന്നിയെ വെടിവച്ചു കൊന്നു. വനം വകുപ്പ് അധികൃതരുടെ കൂടി സാന്നിധ്യത്തിൽ പന്നിയെ സംസ്കരിക്കുകയും ചെയ്തു. നാട്ടുകാരായ കറുപ്പയ്യ സുരേഷ്, ജോബിൻ എന്നിവരാണ് പന്നിയെ കുഴിച്ചിട്ടത്. എന്നാൽ കുഴിച്ചിട്ട ഈ വിദ്വാൻമാർ രാത്രി എത്തി കുഴി മാന്തി പന്നിയെ കൊണ്ടു പോയി.
വിവരമറിഞ്ഞെത്തിയ വനപാലകർ കുഴിയിൽ പരിശോധന നടത്തിയപ്പോൾ പന്നിയുടെ അവശിഷ്ടങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. തുടർന്ന് ജോബിൻ്റെ വീട്ടിൽ പരിശോധനക്ക് എത്തിയപ്പോൾ അവിടെ പന്നിയിറച്ചി ഉണ്ടായിരുന്നു. ജോബിനെ അറസ്റ്റ് ചെയ്തു. കൂട്ടുപ്രതി കറുപ്പയ്യ സുരേഷ് ഒളിവിലാണ്. രാത്രി ഇരുവരും ചേർന്ന് പന്നിയെ പുറത്തെടുത്ത് അറുത്ത് മാംസം പങ്കിട്ടെടുത്തതായി ജോബിൻ വനപാലകരോട് സമ്മതിച്ചിട്ടുണ്ട്.