ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ പശ്ചാത്താപമില്ലെന്ന് കൊലയുറ്റത്തിനു പിടിയിലായ പ്രതി റിതു പൊലിസിനോട് പറഞ്ഞു. ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ തനിയ്ക്കു കടുത്ത നിരാശയുണ്ടെന്നും പ്രതി റിതു ജയൻ പൊലീസിനോട് പറഞ്ഞു.
പ്രതി ഋതുവിനെ ഇന്നു വീട്ടിൽ എത്തിച്ച് സംഭവത്തെപ്പറ്റിയുള്ള കൂടുതൽ തെളിവെടുപ്പുകൾ നടത്തും. തിരിച്ചറിയൽ പരേഡും വൈദ്യ പരിശോധനയും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. നാളെ റിതുവിന്‍റെ പൊലിസ് കസ്റ്റഡി അവസാനിക്കുകയാണ്. ജിതിൻ ബോസിന്‍റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു.