കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറായി പോകും , ബിഹാറിലെ ഗവർണറായ രാജേന്ദ്ര വിശ്വനാഥ് ആർലേകർ കേരള രാജ് ഭവനിലേക്കും വരും. കേരളത്തിലെ ‘സ്വൈരക്കേട് ‘ മാറി എന്ന് ഭരണഭക്ഷം പറയുമ്പോൾ അടിമുടി ആർ എസ് എസ് കാരനായ ആർലേകർ സർക്കാരുമായി എങ്ങനെയാവും പെരുമാറുക എന്നു കണ്ടു തന്നെ അറിയേണ്ടി വരും.
പ്രധാനമന്ത്രിയുമായി മികച്ച ബന്ധം പുലർത്തുന്ന നേതാവാണ് ആർലേകർ. ഗോവക്കാരനായ അദ്ദേഹം അവിടെ ബി ജെ പി മന്ത്രിസഭയിൽ അംഗവുമായിരുന്നു. ഈ വർഷം സെപ്റ്റംബറിൽ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ അഞ്ചു വർഷം തികച്ചിരുന്നു. അഞ്ചു വർഷക്കാലവും ഗവർണർ – സർക്കാർ ഏറ്റുമുട്ടലുകളുടെ കാലമായിരുന്നു. വഴിയിൽ തടയൽ, ഗവർണറുടെ വക എം സി റോഡിൽ കുത്തിയിരിക്കൽ, മുഖ്യമന്ത്രിയും ഗവർണറും മുഖാമുഖം വന്നാലും പരസ്പ്പരം കണ്ട ഭാവം നടിക്കാതിരിക്കൽ, അങ്ങനെ കേരളം കാണാത്തതൊക്കെ കണ്ട കാലം.
സർക്കാരിന് മുന്നിൽ ചുരുങ്ങിയ കാലം മാത്രമാണ് ഇനി അവശേഷിക്കുന്നത്. അതിനിടയിൽ രണ്ടു തെരഞ്ഞെടുപ്പുമുണ്ട്. ആർലേകർ – സർക്കാർ ബന്ധം എങ്ങനെയാവും എന്ന് കാത്തിരുന്ന് കാണാം.