പെൻഷൻ തട്ടിപ്പ് ; നടപടി അടിത്തട്ടിൽ മാത്രം

At Malayalam
1 Min Read

സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിപ്പില്‍ പൊതുഭരണ വകുപ്പിലെ ആറു ജീവനക്കാർക്കെതിരെ നടപടിക്ക് സർക്കാർ നിർദ്ദേശം. ആറ് പാർട്ട് ടൈം സ്വീപ്പർമാരെ ( പി റ്റി എസ്) പിരിച്ചു വിടണമെന്ന് പൊതുഭരണ അഡിഷണൽ സെക്രട്ടറി നിർദ്ദേശം നൽകി.

അനധികൃതമായി വാങ്ങിയ പെൻഷൻ തുക 18 ശതമാനം പലിശ സഹിതം തിരിച്ചടക്കാനും പൊതുഭരണ അഡിഷണൽ സെക്രട്ടറി നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.

തട്ടിപ്പില്‍ മണ്ണ് സംരക്ഷണ വകുപ്പിലെ ആറു ജീവനക്കാരെ ഇന്നലെ സസ്പെൻഡ്‌ ചെയ്തിരുന്നു. അതേസമയം, ഇക്കാര്യത്തിൽ ഉന്നതരെ തൊടാതെയാണ് വകുപ്പുകളുടെ നീക്കം. ഇതുവരെ നടപടി എടുത്തതും നടപടിക്ക് ശുപാർശയും താഴെ തട്ടിലെ ജീവനക്കാർക്കെതിരെ മാത്രമാണ്. ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥർ വരെ തട്ടിപ്പു നടത്തിയവരിലുണ്ട്. അവർക്കെതിരെ ഇതു വരേയും നടപടിയൊന്നും കണ്ടില്ല.

Share This Article
Leave a comment