രാജ്യത്ത് ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കും സി എം ആർ എൽ പണം നല്‍കിയോയെന്ന് സംശയമുണ്ടെന്ന് എസ് എഫ് ഐ ഒ. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും ദില്ലി ഹൈക്കോടതിയിൽ കേന്ദ്ര ഏജൻസിയുടെ അഭിഭാഷകൻ അറിയിച്ചു. എക്സാലോജിക് – സി എം ആർ എൽ ദുരൂഹ ഇടപാടില്‍ അന്വേഷണം പൂര്‍ത്തിയായെന്നും എസ് എഫ് ഐ ഒ കോടതിയെ അറിയിച്ചു.
രാഷ്ട്രീയ നേതാവിനു കൈക്കൂലി കിട്ടിയോ എന്നതും ഏജൻസി പരിശോധിക്കുന്നുണ്ട്. കാലിതീറ്റ കുംഭകോണ കേസിലെ പോലെയാണ് വ്യാജ ബില്ലുകളുടെ അടിസ്ഥാനത്തിൽ പണം നൽകിയിരിക്കുന്നതെന്നും എസ് എഫ് ഐ ഒ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. കേസിൽ വാദം ഈ മാസം 23 ന് വീണ്ടും തുടരും.