വിവാഹേതര ശാരീരിക ബന്ധം ഉഭയ കക്ഷി സമ്മത പ്രകാരമുള്ളതാണെങ്കിൽ അത് ബലാത്സംഗമായി കാണാനാകില്ലെന്ന് സുപ്രിം കോടതി. ഇരുവരും പരസ്പരം ഇഷ്ടത്തോടെയും സമ്മതത്തോടെയും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം ആ ബന്ധം തകരുന്നതോടെ സ്ത്രീകൾ, പങ്കാളിയായ പുരുഷനെതിരെ ബലാത്സംഗ പരാതിയുമായി വരുന്നത് തികച്ചും ദുഃഖകരമാണന്നും സുപ്രിം കോടതി നിരീക്ഷിച്ചു.
മുംബൈ ഖാർഗർ പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത സമാന സ്വഭാവമുള്ള കേസ് റദ്ദാക്കി കൊണ്ടാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഡെൽഹിയിൽ നിന്നുള്ള ഇത്തരം ഒരു കേസും കോടതി റദ്ദാക്കിയിരുന്നു. ജസ്റ്റിസുമാരായ എൻ കെ സിംഗ്, ബി വി നാഗരത്ന എന്നിവർ അംഗങ്ങളായ ബെഞ്ചാണ് ഇങ്ങനെ വിധിച്ചത്.