തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം ചപ്പാത്ത് പബ്ളിക് മാർക്കറ്റിനു സമീപത്തു നിന്നു കണ്ടെത്തിയ തലയോട്ടിയും അസ്ഥികൂടവും ഈ പ്രദേശത്തു നിന്നു മാസങ്ങൾക്കു മുമ്പു കാണാതായ കൃഷ്ണൻ കുട്ടിയുടേതാണെന്ന് നാട്ടുകാർ സംശയമുന്നയിക്കുന്നു. അസ്ഥികൂടം കിടന്നതിനു തൊട്ടടുത്തായി കൃഷ്ണൻകുട്ടിയുടെ ആധാർ കാർഡ് കിട്ടിയതും സംശയത്തിനു പിൻബലമാകുന്നുണ്ട്.
കയറിൽ കെട്ടി തൂങ്ങിയ നിലയിലാണ് ഇന്നലെ ഉച്ചതിരിഞ്ഞ് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയത്. പ്രദേശത്ത് ജോലി ചെയ്തു കൊണ്ടിരുന്ന തൊഴിലുറപ്പു തൊഴിലാളികളാണ് അസ്ഥികൂടം കണ്ടെത്തിയത്. ഡി എൻ എ പരിശോധന നടത്തി സ്ഥിരീകരിക്കാനാണ് പൊലിസിൻ്റെ തീരുമാനമെന്ന് അറിയിച്ചു.