20 കാരിയെ വീട്ടിൽ കയറി മാനഭംഗപ്പെടുത്തിയ പ്രതികൾ കസ്റ്റഡിയിൽ

At Malayalam
1 Min Read

മംഗലപുരത്ത് ഇരുപതുകാരിയെ കേബിൾ ജോലിക്കെത്തിയ രണ്ടു പേർ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു. ഇന്നലെ ഉച്ചക്കാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശികളായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടിയം സ്വദേശി ബൈജു, പരവൂർ സ്വദേശി ജിക്കോ ഷാജി എന്നിവരാണ് അറസ്റ്റിലായത്. ജിക്കോ ഷാജിക്കെതിരെ അഞ്ചു കേസുകൾ വേറെയുമുണ്ടന്ന് പൊലിസ് പറയുന്നു.

വീട്ടിൽ ഒറ്റക്കായിരുന്നു പെൺകുട്ടി. വീടിനു സമീപത്ത് കേബിൾ പണിക്കെത്തിയ രണ്ടു പേരാണ് അതിക്രമം നടത്തിയത്. സഹോദരൻ വീട്ടിൽ നിന്നു പോയ തക്കം നോക്കി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറി പീഡിപ്പിക്കുകയായിരുന്നു. നിലവിളിച്ച പെണ്‍കുട്ടിയുടെ വായിൽ തുണികുത്തി തിരുകി. ഇടക്ക് കുതറി മാറി ഓടി രക്ഷപ്പെട്ട പെൺകുട്ടി സമീപത്തെ വീട്ടിൽ സംഭവമറിയിച്ചതോടെയാണ് കേസ് പൊലീസ് സ്റ്റേഷനിലെത്തിയത്. ഒരു കരാറുകാരനു കീഴിൽ കുറെ നാളായി പ്രദേശത്ത് കേബിൾ ജോലിക്ക് എത്തിയവരാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി മൊഴി നൽകിയതോടെ മണിക്കൂറുകൾക്കകം പൊലീസ് താൽകാലിക താമസ സ്ഥലത്ത് നിന്ന് രണ്ടു പേരേയും കസ്റ്റഡിയിലെടുത്തു.

പരാതി കിട്ടി മണിക്കൂറുകൾക്ക് അകം തന്നെ പ്രതികളിലേക്ക് എത്തിയ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. പെൺകുട്ടിക്ക് വൈദ്യ പരിശോധന നടത്തി. ശാസ്ത്രീയ തെളിവുകളെല്ലാം ശേഖരിച്ച് പരമാവധി ശിക്ഷ നൽകാനാണ് ശ്രമിക്കുന്നതെന്ന് പൊലിസ് അറിയിച്ചു.

Share This Article
Leave a comment