വാല്‍പ്പാറയ്ക്ക് സമീപം ഉഴേമല എസ്റ്റേറ്റില്‍ ജാര്‍ഖണ്ഡ് സ്വദേശികളുടെ ആറു വയസ്സുള്ള കുട്ടിയെ അമ്മയുടെ കണ്‍മുന്നില്‍ വെച്ച് പുള്ളിപ്പുലി ആക്രമിച്ച് കൊന്നു. ഉഴേമല എസ്റ്റേറ്റിൽ ജോലി ചെയ്തു വരുന്ന ജാർഖണ്ഡ് സ്വദേശികളുടെ മകളാണ് കൊല്ലപ്പെട്ട അപ്സര ഖാത്തൂൻ.
തേയിലത്തോട്ടത്തിൽ നിന്ന കുട്ടിയെ അമ്മയുടെ കൺമുന്നിൽ നിന്ന് പുള്ളിപ്പുലി വലിച്ചിഴച്ചു കൊണ്ടുപോയി. പൊലീസും വനംവകുപ്പും സ്ഥലത്തെത്തി കുട്ടിയെ വാൽപ്പാറ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനു ശേഷം കുടുംബത്തിന് വിട്ടുനൽകും.