തൃശൂർ പൂരത്തിൽ 3 വിധ അന്വേഷണം

At Malayalam
1 Min Read

ആരോപണങ്ങളും അന്വേഷണവും നേരിടുന്ന എ ഡി ജി പി എം ആര്‍ അജിത് കുമാറിനെ സർക്കാർ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയില്ല. എ ഡി ജി പിയെ മാറ്റേണ്ടതില്ലെന്നാണ് സര്‍ക്കാർ തീരുമാനമെന്ന് സൂചന. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമെടുത്തതായാണ് വിവരം. വാർത്താ സമ്മേളനത്തിലും അതേ നിലപാടാണ് മുഖ്യമന്ത്രി പങ്കു വച്ചത്.

തൃശൂര്‍ പൂരം അലങ്കോലമാക്കിയതിൽ മൂന്നു തലത്തിലുള്ള തുടരന്വേഷണം നടത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൂരം കലക്കലിൽ എ ഡി ജി പിയുടെ വീഴ്ച സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും. പൂരം കലക്കൽ അട്ടിമറി ഗൂഢാലോചന ക്രൈം ബ്രാഞ്ച് എ ഡി ജി പി അന്വേഷണം നടത്തും.

ഇതിനു പുറമെ രഹസ്യാന്വേഷണ വിഭാഗം മേധാവിയും അന്വേഷണം നടത്തുന്നുണ്ട്. ഇത്തരത്തിൽ മൂന്നു തലത്തിലുള്ള അന്വേഷണമായിരിക്കും നടക്കുക.

നേരത്തെ എ ഡി ജി പിക്കെതിരെ നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് ഡി ജി പി ഇന്നു നൽകുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ നല്‍കിയിട്ടില്ല. പൂരം കലക്കലിലെ ഗൂഢാലോചനയിൽ ക്രൈംബ്രാഞ്ച് എ ഡി ജി പി എച്ച് വെങ്കിടേഷന്‍റെ കീഴിലുള്ള പ്രത്യേക സംഘമായിരിക്കും കേസെടുത്ത് അന്വേഷണം നടത്തുക.

- Advertisement -

പൂരം അലങ്കോലപ്പെടുത്തലിൽ തൃശൂര്‍ ജില്ലാ ഭരണകൂടം, വനം വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ വീഴ്ചയിലായിരിക്കും രഹസ്യാന്വേഷണ വിഭാഗം എ ഡി ജി പി മനോജ് എബ്രഹാമിൻ്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തുക. പൂരം കലക്കുന്നതിന് വനംവകുപ്പ് ഗൂഢാലോചന നടത്തിയെന്ന് പാറമേക്കാവ് ദേവസ്വം ആരോപിച്ചിരുന്നു.

Share This Article
Leave a comment