ജനപ്രതിനിധികളുടെ കൂറുമാറ്റം കൊണ്ട് പൊറുതി മുട്ടുന്ന കോൺഗ്രസിന് ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാർ വഴി കാട്ടിയാവുന്നു. കൂറുമാറ്റം മൂലം എം എൽ എ മാർ അയോഗ്യരാക്കപ്പെട്ടാൽ അവരുടെ എം എൽ എ പെൻഷൻ റദ്ദാക്കി കൊണ്ടുള്ള നിയമനിർമാണ ബിൽ ഹിമാചൽ നിയമസഭ പാസാക്കി.
ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സുഖ്‌വിന്ദർ സിംഗ് സുഖു ആണ് ബില്ല് നിയമസഭയിൽ അവതരിപ്പിച്ചത്. ഹിമാചൽ പ്രദേശ് നിയമസഭാ ഭേദഗതി ബിൽ -2024 എന്നാണ് ബില്ലിന് പേര് നൽകിയിരിക്കുന്നത്. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ ആണ് ഇതിന് പിൻബലമായി ബില്ലിൽ പറയുന്നത്. ഈ ഷെഡ്യൂൾ പ്രകാരം ഒരംഗം ആയോഗ്യനാക്കപ്പെട്ടാൽ അയാൾക്ക് പെൻഷന് അവകാശമില്ല.
സമീപകാലത്ത് രാജ്യസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ആറ് എം എൽ എ മാർ ബി ജെ പിക്ക് വോട്ടു ചെയ്തിരുന്നു. ഇവർ ആറു പേർക്കും പുതിയ നിയമ നിർമാണത്തിൻ്റെ ഭാഗമായി പെൻഷൻ ലഭിക്കില്ല.