തൃശൂർ ജില്ലയിലെ മരത്താക്കരയിൽ ഒരു ഫർണിച്ചർ വിൽപ്പന സ്ഥാപനത്തിൽ തീപിടിച്ച് ലക്ഷങ്ങളുടെ ഫർണിച്ചറുകൾ കത്തിപ്പോയി. പുതുക്കാട്, തൃശൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയുടെ അഞ്ചു യൂണിറ്റുകൾ കഠിന പരിശ്രമം നടത്തി തീ കെടുത്തി. പുലർച്ചെ നാലരയോടെയാണ് തീ പിടുത്തമുണ്ടായത്.
തീപിടിത്തത്തിൽ ഫർണിച്ചർ കട പൂർണമായും കത്തി നശിച്ചു. തീ പിടിച്ച സമയത്ത് മരത്താക്കര ഭാഗത്ത് ശക്തമായ മഴ പെയ്തതിനാൽ തീ മറ്റു സ്ഥാപനങ്ങളിലേക്ക് പടർന്നു പിടിക്കുന്നത് ഒഴിവായി. പൊലിസെത്തി എഫ് ഐ ആർ തയ്യാറാക്കി. കൂടുതൽ പരിശോധന നടത്തിയാൽ മാത്രമേ തീ പിടിത്തത്തിന് ഇടയാക്കിയ കാരണം കണ്ടെത്താനാകു. ലക്ഷകണക്കിന് രൂപയുടെ സാധനങ്ങൾ കത്തിപ്പോയതായാണ് പ്രാഥമിക വിവരം.