മുകേഷ്, സിദ്ദിഖ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തനിക്കെതിരെയുള്ള പരാതിയിൽ ഗൂഢാലോചനയുണ്ടെന്ന് സിദ്ദിഖ് പറയുന്നു. കേസിനു നിലനിൽപ്പില്ല എന്നു വന്നപ്പോഴാണ് തനിക്കെതിരെ ബലാത്സംഗ ആരോപണം കൊണ്ടുവന്നതെന്നും സിദ്ദിഖ് പറഞ്ഞു. ഹൈക്കോടതിയാണ് സിദ്ദിഖിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
സിനിമ ചർച്ച ചെയ്യാനായി ഹോട്ടൽ റൂമിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് സിദ്ദിഖിനെതിരെ യുവതി പരാതി നൽകിയിരിയ്ക്കുന്നത്. മുകേഷിൻ്റെ ജാമ്യഹർജി എറണാകുളം സെഷൻസ് കോടതിയാണ് പരിഗണിയ്ക്കുന്നത്. മുകേഷിന് ജാമ്യം നൽകരുത് എന്നാണ് പ്രോസിക്യൂഷൻ നിലപാട്. മരട് പൊലിസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇന്ന് ജാമ്യം പരിഗണിക്കുന്നത്. ജാമ്യമില്ലാ വകുപ്പാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. അതിനാൽ തന്നെ മുകേഷിന് ഇന്നത്തെ ദിവസം നിർണായകമാണ്.