ഭാര്യ ആത്മഹത്യ ചെയ്തതിനു പിന്നാലെ ഭർത്താവും ആത്മഹത്യ ചെയ്തു. കൊച്ചി ആലങ്ങാട് ശാസ്താം പടിക്കൽ മരിയ റോസ് ആണ് ആദ്യം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മരിയക്ക് 21 വയസായിരുന്നു. മരിയയുടെ ഭർത്താവായ ഇമ്മാനുവേൽ ഭാര്യയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എന്നാൽ യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. ഭാര്യ മരിച്ചതോടെ അതേ ആശുപത്രിയുടെ എക്സ്റേ മുറിക്കുള്ളിൽ കയറി ഇമ്മാനുവേൽ തൂങ്ങി മരിക്കാൻ ശ്രമിച്ചു.
പുലർച്ചെ ആശുപത്രി ജീവനക്കാർ എത്തിയപ്പോഴാണ് ഇമ്മാനുവേൽ തൂങ്ങി നിൽക്കുന്നതു കണ്ടത്. നിലത്തിറക്കി അടിയന്തര ചികിത്സ നൽകിയെങ്കിലും അപ്പോഴേക്കും ഇമ്മാനുവേൽ മരിച്ചു പോയിരുന്നു. ഒന്നരവയസുള്ള ഒരു കുട്ടിയും 28 ദിവസം പ്രായമുള്ള മറ്റൊരു കുട്ടിയും ദമ്പതികൾക്കുണ്ട്. പ്രണയിച്ച് വിവാഹിതരായവരാണിവർ. ഇൻ്റീരിയർ ഡെക്കറേഷൻ ജോലിയായിരുന്നു ഇമ്മാനുവേൽ ചെയ്തിരുന്നത്.