കേരളം – തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ കരമന സ്വദേശിയായ ദീപുവിൻ്റെ മൃതദേഹമാണ് തമിഴ്നാട് പൊലിസ് കണ്ടെത്തിയത്.
റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൻ്റെ പാർക്കിംഗ് ലൈറ്റുകൾ ഓണായി കിടന്നതു ശ്രദ്ധിച്ച തമിഴ്നാട് പൊലിസ് കാറിനടുത്തു ചെന്നു പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ബിസിനസ് സംബന്ധമായാണ് ദീപു കാറുമായി പുറത്തു പോയതെന്നും ഏകദേശം 10 ലക്ഷത്തിലധികം രൂപ ദീപുവിൻ്റെ കൈവശം ഉണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു.
പണം അപഹരിക്കാനോ മറ്റു മുൻ വൈരാഗ്യമോ ആകാം കൊലപാതകത്തിനുള്ള കാരണമെന്ന് പൊലിസ് വിലയിരുത്തുന്നു. കൂടുതൽ അന്വേഷണം നടത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.