തൊടുപുഴയിൽ അജ്ഞാത ജീവി ഇറങ്ങി വീടുകളിൽ നിന്നു ആടുകളെ കടിച്ചു കൊന്നത് നാട്ടുകാരിൽ ആശങ്ക പടർത്തുന്നു. പുലിയായിരിക്കും ആക്രമിച്ചതെന്ന് സംശയിക്കുന്നു. തൊടുപുഴ കൂവപ്പള്ളിയിലെ മനോജ് വളർത്തിയിരുന്ന ആടുകളെയാണ് കൊന്നത്.
ഇന്നലെ വൈകീട്ട് സമീപത്തെ പറമ്പിലേക്ക് തീറ്റാനായി ആടുകളെ അഴിച്ചു വിട്ടിരുന്നു. ഈ സമയത്താണ് ആടുകൾക്ക് അജ്ഞാത ജീവിയുടെ ആക്രമണമുണ്ടായത്. ജീവിയുടെ കാൽപ്പാടുകൾ അടക്കം വനം വകുപ്പ് പരിശോധിക്കുന്നുണ്ട്. വിശദമായി പരിശോധിച്ചാൽ മാത്രമേ ഏതിനത്തിൽപ്പെട്ട ജീവിയാണ് ആടുകളെ ആക്രമിച്ചതെന്ന് കണ്ടെത്താൻ കഴിയൂ.
ആക്രമണത്തിൽ മരിച്ച ആടുകളുടെ മുറിവിൽ താഴ്ന്ന പല്ലുകളുടെ നീളം പരിശോധിച്ചതിൽ പുലിയാണതെന്ന് ഉറപ്പിക്കാൻ തക്കതായി ഒന്നുമില്ലെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്. സി സി ടി വി സ്ഥാപിച്ച് മൃഗമേതാണെന്ന് കണ്ടു പിടിക്കാമെന്നാണ് കണക്കുകൂട്ടുന്നത്.