പന്തീരാങ്കാവില്‍ ഗാര്‍ഹിക പീഡന കേസിൽ പൊലീസ് വീഴ്ച വരുത്തിയതായി കണ്ടെത്തൽ. പന്തീരങ്കാവ് എസ്എച്ച്ഒ എ. എസ്. സരിനെ സസ്‌പെന്‍ഡ് ചെയ്തു. നോര്‍ത്ത് സോണ്‍ ഐജി കെ സേതുരാമന്‍ ആണ് സസ്പന്‍ഷന് ഉത്തരവിറക്കിയത്. പ്രതിയ്ക്ക് അനുകൂലമായ നിലപാടാണ് പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇവരുടെ പരാതിക്ക് പിന്നാലെയാണ് എഡിജിപി എം. ആര്‍. അജിത് കുമാര്‍ സംഭവത്തില്‍ ഇടപെടല്‍ നടത്തുകയും പരാതി അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
തുടർന്നാണ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്. എസ്എച്ച്ഒയില്‍ നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിയ്ക്ക് ഉള്‍പ്പെടെ പരാതി സമര്‍പ്പിച്ചിരുന്നു. കേസിലെ പ്രതി രാഹുല്‍ രാജ്യം വിട്ടതായാണ് വിവരം.