ഓർമയിലെ ഇന്ന്, മെയ് 10 – ചലച്ചിത്ര സംവിധായകൻ എം.കൃഷ്ണൻ നായർ

At Malayalam
3 Min Read

മലയാളം , തമിഴ് , തെലുങ്കു ഭാഷകളിലായി 120-ഓളം ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രമുഖ സംവിധായകനാണ് എം കൃഷ്ണൻ നായർ . സിനിമാ ഗാനരംഗത്ത് വയലാർ -ബാബുരാജ് ടീമിനെ ഏറ്റവുമധികം ഉയോഗിച്ചു മനോഹര ഗാനങ്ങൾ തൻ്റെ ചിത്രത്തിൽ ചേർത്തു കൃഷ്ണൻ നായർ . 1917 നവംബർ 2-ന് തിരുവനന്തപുരത്ത് ആർ മാധവൻ പിള്ളയുടെയും ചെല്ലമ്മയുടെയും മകനായാണ് കൃഷ്ണൻ നായർ ജനിച്ചത് .

ഇന്റർമീഡിയറ്റ് വരെ പഠിച്ചു . അതുകഴിഞ്ഞു പി സുബ്രമണ്യത്തിന്റെ നീല പ്രൊഡക്ഷൻസിന്റെ സ്റ്റുഡിയോയിൽ ചേർന്ന് സിനിമയുടെ വിവിധ വശങ്ങൾ കണ്ടും പഠിച്ചും മനസിലാക്കി .1946-ൽ സംവിധാന സഹായിയായി . 1955-ൽ പി സുബ്രമഹ്ണ്യം നിർമ്മിച്ച ‘സി ഐ ഡി’ എന്ന ചിത്രത്തോടെയാണ് സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ചത് . അന്നത്തെ പ്രമുഖ നിർമ്മാണ കമ്പനിയായിരുന്ന ജയമാരുതിയുടെ (ടി ഇ വാസുദേവന്‍) വിയര്‍പ്പിന്റെ വില (1962) സംവിധാനം ചെയ്തു . കുഞ്ചാക്കോയുടെ കാട്ടുതുളസി (1965) യിലൂടെ ഏറെ പ്രശസ്തി നേടി . പ്രശസ്ത തമിഴ് സംവിധായകനായ ഭാരതീരാജ , പ്രശസ്ത മലയാള സംവിധായകരായ ഹരിഹരൻ , ജോഷി , കെ മധു എന്നിവർ അദ്ദേഹത്തോടൊപ്പം സംവിധാന സഹായികളായി പ്രവർത്തിച്ചിട്ടുണ്ട് . 1971ല്‍ തമിഴകത്ത് തരംഗം സൃഷ്ടിച്ചു എം ജി ആര്‍ ചിത്രമായ ‘റിക്ഷാക്കാരന്‍’. എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ഈ സിനിമ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്നതായിരുന്നു .

- Advertisement -

‘മഞ്ജുള’ എന്ന നടിയുടെ നായികയായുള്ള അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു . ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും എം ജി ആറിന് നേടിക്കൊടുത്തു . എം എസ് വിശ്വനാഥന്‍ ഈണമിട്ട ഈ ചിത്രത്തിലെ ഗാനങ്ങളും ഏറെ ജനപ്രീതി നേടി . വലിച്ചു നീട്ടി കഥ പറയുന്ന രീതിക്ക് പ്രേക്ഷകരുടെ ഇടയിൽ സ്വീകാര്യത കുറഞ്ഞ സമയത്ത് കുട്ടിക്കുപ്പായം , കാവ്യമേള , കാത്തിരുന്ന നിക്കാഹ് , കളിത്തോഴൻ , കല്യാണരാത്രിയിൽ , കൊച്ചിൻ എക്സ്പ്രസ്സ്‌ , അഗ്നിപരീക്ഷ , അഗ്നിപുത്രി തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടസംവിധായാകനായി മാറി അദ്ദേഹം . ഇന്ത്യൻ സിനിമയുടെ സ്വപ്‍ന റാണിയായി മാറിയ
ഹേമമാലിനിക്ക് അവസരം നിഷേധിച്ച സംവിധായകനാണ് കൃഷ്ണൻ നായർ .

1965-ൽ കടത്തുകാരന്‍ എന്ന സിനിമയുടെ ജോലികൾ ആരംഭിക്കുന്ന കാലത്ത് ഒന്ന് രണ്ടു തമിഴ്‌ സിനിമയിൽ അഭിനയിച്ച , മലയാള സിനിമയിൽ അഭിനയിക്കാൻ താല്പര്യമുള്ള ഒരു മെലിഞ്ഞ തമിഴ്‌ പെൺകുട്ടിയുടെ ഫോട്ടോ പരിഗണനക്കായി കിട്ടി , മലയാളികൾക്കും തെന്നിന്ത്യൻ സിനിമക്കും യോജിക്കില്ല എന്നായിരുന്നു അഭിപ്രായം ; “ഈ കുട്ടി ഹിന്ദി സിനിമക്കെ പറ്റൂ!” എന്ന റിമാർക്കോടെ എം കൃഷ്ണൻ നായർ തിരസ്കരിച്ചു. രണ്ടു മൂന്ന് വർഷം കഴിഞ്ഞപ്പോൾ ആ പെൺകുട്ടി 1968 ൽ സപ്‌നോ കാ സൗദാഗർ എന്ന ചിത്രത്തിൽ രാജ് കപൂറിന്റെ നായികയായി , പിന്നീട് ഹിന്ദി സിനിമയിലെ സ്വപ്‍നറാണിയായ ഹേമ മാലിനിയായി മാറി.

- Advertisement -

ഒരിക്കൽ കൃഷ്ണൻ നായരുടെ പുത്രൻ സംവിധായകനായ ശ്രീക്കുട്ടൻ മുംബൈയിൽ വച്ച് ഹേമമാലിനിയെ പരിചയപ്പെട്ടപ്പോൾ അവർ പറഞ്ഞു ” താങ്കളുടെ പിതാവ് അവസരം നിഷേധിച്ച ഒരു നടിയാണ് ഞാൻ …” എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത ‘കാവ്യമേള’ (1965) എന്ന ചിത്രം മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി . 2000-ൽ ജെ സി ഡാനിയേൽ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. കെ സുലോചനാദേവിയാണ് ഭാര്യ . കവിയും ഗാനരചയിതാവും മുൻ ഐ എ എസ് ഉദ്യോഗസ്ഥനും മലയാള സർവ്വകലാശാല വൈസ് ചാൻസലറുമായ കെ. ജയകുമാർ സംവിധായകനായ കെ ശ്രീക്കുട്ടൻ (ശ്രീകുമാർ) , വർഷങ്ങൾക്ക് മുമ്പ് വാഹന അപകടത്തിൽ മരിച്ചു പോയ കെ. ഹരികുമാർ എന്നിവർ അദ്ദേഹത്തിന്റെ പുത്രന്മാരാണ് . മമ്മൂട്ടി നായകനായി അഭിനയിച്ച് 1987 ൽ പ്രദർശനത്തിനെത്തിയ കാലംമാറി കഥമാറി എന്ന ചിത്രമാണ് അവസാനം സംവിധാനം ചെയ്തത് . 2001 മേയ് 10ന് അന്തരിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment