എക്സ്പ്രസ് സമരത്തിൽ കൂലി മൂന്നിരട്ടിയാക്കി വിമാന കമ്പനികൾ

atmalayalam
1 Min Read

എയർ ഇന്ത്യ എക്സ്പ്രസ് വച്ച പണിയിൽ നേട്ടമുണ്ടാക്കുന്നത് മറ്റു വിമാന കമ്പനികൾ . യു എ ഇ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കു യാത്ര ചെയ്യണമെങ്കിൽ പഴയതിനേക്കാൾ മൂന്നിരട്ടി ചാർജ് ഈടാക്കുകയാണ് വിമാന കമ്പനികൾ.

എയർ ഇന്ത്യ എക്സ്പ്രസിൽ യാത്ര ചെയ്യാനായി നേരത്തേ ടിക്കറ്റുബുക്കു ചെയ്തിരുന്നവർക്കെല്ലാം പണം തിരികെ നൽകുമെന്ന് അധികൃതർ അറിയിച്ചു . അത് നല്ല തീരുമാനം , അഥവാ പണം നൽകേണ്ടതു തന്നെയാണ്. പണം മടക്കി നൽകി ക്ഷമാപണം കൂടി നടത്തിയാൽ എക്സ്പ്രസ് ടീമിന് കൈ കഴുകാം . എന്നാൽ യാത്രയ്ക്കായി തയ്യാറായ ആളുകൾ പുതിയ ടിക്കറ്റു തപ്പി ഇറങ്ങിയപ്പോഴാണ് കളി മാറിയത് . അടിയന്തരമായി ടിക്കറ്റു വേണമെങ്കിൽ നിലവിലെ നിരക്കിൻ്റെ മൂന്നിരട്ടി തുക വേണം പുതിയ ടിക്കറ്റെടുക്കാൻ.

വൻ തുക മുടക്കി ടിക്കറ്റെടുക്കാൻ നിർബന്ധിതരാവുകയാണ് യാത്രക്കാരിൽ പലരും . ജോലി നഷ്ടപ്പെടാതിരിക്കാനാണ് പലരും വലിയ തുക മുടക്കിയും ടിക്കറ്റെടുത്തു പോകുന്നത് . ഈ പ്രതിസന്ധി തങ്ങൾക്കുണ്ടാക്കി തന്നതിന് എയർ ഇന്ത്യ എക്സ്പ്രസ് വലിയ വില നൽകേണ്ടിവരുമെന്നാണ് പ്രവാസികളായ യാത്രക്കാരിൽ പലരും പറയുന്നത് . 2,232 പേരാണ്
തിരുവനന്തപുരം അടക്കമുള്ള സ്ഥലങ്ങളിലേക്ക് എക്സ്പ്രസിൽ ടിക്കറ്റെടുത്തിരുന്നത് . ഇത് ഏകദേശം പന്ത്രണ്ട് സർവീസുകളിലായിട്ടായിരുന്നു . ഈ സർവീസുകളെല്ലാം മുടങ്ങുകയും ചെയ്തു . ആകെ 21 വിമാനങ്ങൾ റദ്ദാക്കിയതിലൂടെ 3,096 പേർക്ക് യാത്ര മുടങ്ങിയതായാണ് വിവരം.

Share This Article
Leave a comment