ലൈംഗികാതിക്രമ ആരോപണത്തിൽപ്പെട്ട് ആനന്ദ ബോസ്

At Malayalam
1 Min Read

പശ്ചിമ ബംഗാൾ ഗവർണറും മുൻ ഐ എ എസ് ഉദ്യോഗസ്ഥനുമായ സി വി ആനന്ദ ബോസ് നേരിടുന്ന ലൈംഗികാരോപണ കേസിൽ ബോസിൻ്റെ പ്രതികരണമെത്തി . തനിക്കെതിരെ പ്രവർത്തിക്കുന്നത് രാഷ്ട്രീയകക്ഷികളാണന്നും തെരഞ്ഞെടുപ്പു തന്ത്രങ്ങളുടെ ഭാഗമായാണ് ഇപ്പോൾ ഇത്തരം ശക്തികൾ ആരോപണം ഉന്നയിയ്ക്കുന്നതെന്നും അദ്ദേഹം പറയുന്നു.

രാജ്ഭവനിൽ ജോലി ചെയ്യുന്ന ഒരു വനിത പൊലീസ് ഉദ്യോഗസ്ഥയാണ് ആനന്ദ ബോസിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയത് . ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ഓഫീസിൽ എത്തിയപ്പോൾ തൻ്റെ കയ്യിൽ ഗവർണർ കടന്നു പിടിച്ചതായും ഇതിനു മുമ്പു രണ്ടു തവണ ലൈംഗികാതിക്രമത്തിനു ഗവർണർ ശ്രമിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്.

അതേസമയം ഈ പരാതിയിൽ വലിയ കഴമ്പൊന്നും താൻ കാണുന്നില്ലെന്നും അഴിമതി , അക്രമം തുടങ്ങിയവയ്ക്കതിരെയുള്ള തൻ്റെ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന നിലപാടിലാണ് ബോസ്. വിഷയത്തിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് പ്രതിഷേധം അറിയിച്ചിട്ടുണ്ട് . ഭരണഘടനയിലെ ആർട്ടിക്കിൾ 361പ്രകാരം ഗവർണർക്കെതിരെ നടപടി എടുക്കാനുള്ള അധികാരം തങ്ങൾക്കില്ലന്ന് ബംഗാൾ മന്ത്രി ശശി പഞ്ജ പറഞ്ഞതും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിരിക്കുകയാണ്.

- Advertisement -
Share This Article
Leave a comment