പാട്ടിൻ്റെ അവകാശം ഇളയ രാജക്കു മാത്രമല്ല : കോടതി

At Malayalam
1 Min Read

ഇന്ത്യ കണ്ട ഏറ്റവും വലിയ സംഗീത പ്രതിഭകളിലൊരാളായ ഇളയരാജ വീണ്ടും വിവാദങ്ങൾക്കു നടുവിലായി . സംഗീതം നൽകി എന്നതു കൊണ്ടു മാത്രം പാട്ടിൻ്റെ അവകാശം ഇളയരാജയ്ക്ക് മാത്രമായി നൽകാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടു . ഗാനരചയിവ് , നിർമാതാവ് തുടങ്ങിയവർക്കും അതിൻമേൽ അവകാശമുന്നയിക്കാൻ കഴിയുമെന്ന് ജസ്റ്റിസ് മഹാദേവൻ , ജസ്റ്റിസ് മുഹമ്മദ് സാദിഖ് എന്നിവരുടെ ബഞ്ച് അഭിപ്രായപ്പെട്ടു . എക്കോ മ്യൂസിക് നൽകിയ അപ്പീൽ പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ ഈ നിരീക്ഷണം . ഇളയരാജയുടെ ഏകദേശം അയ്യായിരത്തോളം പാട്ടുകളുടെ പകർപ്പവകാശം ഈ കമ്പനിയാണ് നിർമാതാക്കളിൽ നിന്ന് വാങ്ങിയിരിക്കുന്നത്.

പാട്ടിന് സംഗീതം നൽകാൻ ഒരു സംഗീത സംവിധായകനെ പ്രതിഫലം കൊടുത്ത് ചുമതലപ്പെടുത്തുന്നതോടെ ആ പാട്ടിൻ്റെ അവകാശം നിർമാതാവിന് മാത്രമായി എന്ന് കമ്പനി അഭിഭാഷകൻ വാദമുന്നയിച്ചു . വരികൾ , വാദ്യോപകരണങ്ങൾ എന്നിവയും ഈണവും കൂടിയാണ് പാട്ടിനുള്ളത് . ഈണത്തിനു മാത്രമായി അവകാശം ഉന്നയിക്കാനാകില്ലെന്നും അഭിഭാഷകൻ വാദിച്ചു . പാട്ടിൻ്റെ അവകാശം ഈണം നൽകിയ ആൾക്കു മാത്രമാണന്ന് രാജയുടെ അഭിഭാഷകൻ വാദിച്ചു . ഈണത്തിനു മേൽ അവകാശമുണ്ടങ്കിലും പൂർണമായി പാട്ടിനുള്ള അവകാശം നൽകാനാവില്ലെന്നു കമ്പനിയുടെ അഭിഭാഷകനും വാദിച്ചു . കേസ് ജൂൺ രണ്ടാം ആഴ്ചയിലേക്ക് മാറ്റി.

താൻ എല്ലാറ്റിനും മീതേയാണന്ന ഇളയരാജയുടെ പ്രസ്താവന ഏറെ വിവാദമായിരുന്നു . സംഗീതത്തിൽ ഇളയരാജ എല്ലാവർക്കും മുകളിലാണെന്ന് കരുതരുതെന്ന് ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെടുകയും ചെയ്തു.

- Advertisement -
TAGGED:
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment