മുഹമ്മദ് ഇർഫാൻ ; വ്യത്യസ്തനായ മോഷ്ടാവ്

At Malayalam
1 Min Read

2500 ൽ അധികം കിലോമീറ്റർ ഒറ്റക്ക് കാറോടിച്ചു വരിക. ഒറ്റക്കു തന്നെ മോഷണം നടത്തുക . കിട്ടുന്ന പണം പാവങ്ങൾക്കും സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്കും കൊടുക്കുക , നിർധനരായ പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കുക , ഗ്രാമങ്ങളിലെ ജനബാഹുല്യമുള്ള സ്ഥലങ്ങളിലെ ഊടുവഴികൾ കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കി കൊടുക്കുക തുടങ്ങി ഒരു വമ്പൻ നന്മ മരമാണ് ഇന്നലെ കൊച്ചി പൊലിസിൻ്റെ പിടിയിലായ ബിഹാർ സ്വദേശി മുഹമ്മദ് ഇർഫാൻ . സംവിധായകൻ ജോഷിയുടെ വീട്ടിൽ നിന്നും ഒരു കോടിയോളം മൂല്യമുള്ള ആഭരണങ്ങളും പണവുമായിരുന്നു കഴിഞ്ഞ ദിവസം ഇർഫാൻ കവർന്നത്.

കേരള പൊലിസിൻ്റെ കിരീടത്തിലെ ഒരു പൊൻ തൂവൽ കൂടിയായി ഇർഫാൻ്റെ അറസ്റ്റ് . അതിവേഗ നീക്കങ്ങളിലൂടെ മോഷ്ടാവിനെ മണിക്കൂറുകൾക്കുള്ളിൽ ഇരുമ്പഴിക്കുള്ളിലാക്കി കേരള പൊലിസ് ഞെട്ടിച്ചു . ജോഷിയുടെ വീട്ടിലെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മൊബൈൽ ഫോണുകളിലെ ഡി ഡി ആർ വിവരങ്ങൾ കേന്ദ്രീകരിച്ചുമാണ് അന്വേഷണം മുന്നോട്ടു പോയത്.

- Advertisement -

മഹാരാഷ്ട്ര സംസ്ഥാന രജിസ്ട്രേഷനുള്ള ചുവന്ന ബോർഡ് വച്ച കാറിലായിരുന്നു ഇർഫാൻ്റെ സഞ്ചാരം . അധ്യക്ഷൻ , സീതാമർഹി ജില്ലാപഞ്ചായത്ത് എന്ന ചുവന്ന ബോർഡ് അതിർത്തികളിൽ നൽകുന്ന സുരക്ഷിതത്വം അയാൾ പരമാവധി ഉപയോഗിച്ചു. പരിശോധനകളിൽ നിന്നൊക്കെ ഒഴിവായി എന്നതാണ് ഇതിലൂടെ കിട്ടിയ വലിയ ഗുണം . കൊച്ചി പൊലിസിൻ്റെ അറിയിപ്പ് കിട്ടിയതോടെ ഉഡുപ്പി , മംഗലാപുരം മേഖലകളിൽ കർണാടക പൊലീസ് വ്യാപകമായി തെരച്ചിൽ നടത്തി . ഇങ്ങനെയാണ് ഉഡുപ്പിയിൽ വച്ച് ഇർഫാൻ പിടിയിലാകുന്നതും . വാഹനത്തിൽ നിന്നു തന്നെ മോഷണ മുതലുകൾ കിട്ടുകയും ചെയ്തു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment