പീഡന കേസിലെ പ്രതിയായ വ്യാജ പൂജാരിക്ക് 22 വർഷത്തെ കഠിന തടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയുമിട്ട് കുന്നംകുളം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി . തൃശൂർ ജില്ലയിലെ പെരിങ്ങണ്ടൂർ സ്വദേശി സന്തോഷിനെയാണ് കോടതി ശിക്ഷിച്ചത് . ഭർത്താവിൻ്റെ മദ്യപാനം പൂജയിലൂടെ മാറ്റിക്കൊടുക്കാമെന്ന് യുവതിയെ തെറ്റിദ്ധരിപ്പിച്ച ഇയാൾ തന്ത്രപൂർവം യുവതിയെ മാനഭംഗപ്പെടുത്തുകയായിരുന്നു.
വിവരം താൻ പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പല സ്ഥലങ്ങളിൽ വിളിച്ചു വരുത്തി തുടർന്നും ഉപദ്രവിച്ചു . 2016 ൽ നടന്ന കേസുമായി ബന്ധപ്പെട്ട് ഇരുപതോളം സാക്ഷികളെ കോടതി വിസ്തരിച്ചു . മറ്റൊരു സ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു.