ഓർമയിലെ ഇന്ന്: ഏപ്രിൽ – 10 : തകഴി ശിവശങ്കരപിള്ള

At Malayalam
1 Min Read

തകഴി എന്ന വിളിപ്പേരിലൂടെ വിശ്വപ്രസിദ്ധനായ സാഹിത്യകാരൻ , തകഴി ശിവശങ്കരപ്പിള്ള കടന്നു പോയിട്ട് 25 വർഷം . അടിസ്ഥാന വർഗ ജനതയുടെ പച്ചയായ ജീവിതം മലയാള സാഹിത്യത്തിന് സംഭാവന ചെയ്ത ആ മാസ്മരിക രചനാവൈഭവം വിശ്വസാഹിത്യത്തിലും പ്രഭ ചൊരിഞ്ഞു . ഇന്ത്യയിലെ വിവിധ ഭാഷകൾക്കു പുറമേ
20 ലോക ഭാഷകളിലും ചെമ്മീൻ പരിഭാഷപ്പെടുത്തി . 1929-ൽ എഴുതിയ കഥയുടെ പേരു തന്നെ ദരിദ്രൻ എന്നായിരുന്നു . 1947-ൽ പ്രസിദ്ധീകരിച്ച തോട്ടിയുടെ മകൻ, മലയാളത്തിൽ റിയലിസ്റ്റിക് സാഹിത്യത്തിന് തുടക്കം കുറിച്ചു .1948-ൽ രണ്ടിടങ്ങഴി കുട്ടനാടിന്റെ പച്ചയായ ജീവിത യാഥാർഥ്യങ്ങൾ തുറന്നു കാട്ടി . 1956-ൽ വിശ്വപ്രസിദ്ധമായനോവൽ ചെമ്മീൻ പുറത്തു വന്നു . ഇംഗ്ലീഷിലേക്കും മറ്റു ലോക ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടു .1965-ൽ രാമു കാര്യാട്ട് , ചെമ്മീൻ ചലച്ചിത്രമാക്കി . നിരവധി പുരസ്കാരങ്ങൾ നേടിയെടുത്ത ചെമ്മീൻ 19 ലോക ഭാഷകളിൽ സിനിമയാക്കി . കറുത്തമ്മയും പളനിയും ചെമ്പൻ കുഞ്ഞും മലയാളിക്ക് കേവലം കഥാപാത്രങ്ങളല്ല , ഏതോ നാട്ടിൽ ജീവിച്ചിരുന്ന പച്ച മനുഷ്യരായിത്തന്നെ മലയാളിയുടെ മനസ്സിൽ എന്നും ജീവിക്കും . മലയാള സാഹിത്യത്തിലെ കാരണവരെത്തേടി നിരവധി പുരസ്കാരങ്ങളെത്തി. എഴുത്തച്ഛൻ , വയലാർ , സാഹിത്യ അക്കാദമി, പത്മഭൂഷൻ തുടങ്ങി ഇന്ത്യൻ സാഹിത്യത്തിലെ
പരമോന്നത പുരസ്കാരമായ ജ്ഞാനപീഠം വരെ ലഭിച്ചു.

വെള്ളപ്പൊക്കം എന്ന നോവലിലൂടെ മലയാളി വായിച്ചറിഞ്ഞ വെള്ളപ്പൊക്കം , 2018-ൽ മലയാളി നേരിട്ടനുഭവിച്ചറിഞ്ഞു.ചെമ്മീൻ , വെള്ളപ്പൊക്കം , ഏണിപ്പടികൾ , അനുഭവങ്ങൾ പാളിച്ചകൾ , കയർ തുടങ്ങിയവ സിനിമയായി മാറി . 1999 – മാർച്ച് 10 ന് , അതുല്യനായ മഹാസാഹിത്യകാരൻ നമ്മെ വിട്ടു പിരിഞ്ഞെങ്കിലും , വിശ്വപ്രസിദ്ധ രചനകളിലൂടെ അനുവാചക ഹൃദയങ്ങളിൽ അദ്ദേഹംഎക്കാലവും ജീവിക്കും.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment