ഓർമയിലെ ഇന്ന്: ഏപ്രിൽ – 10 : തകഴി ശിവശങ്കരപിള്ള

At Malayalam
1 Min Read

തകഴി എന്ന വിളിപ്പേരിലൂടെ വിശ്വപ്രസിദ്ധനായ സാഹിത്യകാരൻ , തകഴി ശിവശങ്കരപ്പിള്ള കടന്നു പോയിട്ട് 25 വർഷം . അടിസ്ഥാന വർഗ ജനതയുടെ പച്ചയായ ജീവിതം മലയാള സാഹിത്യത്തിന് സംഭാവന ചെയ്ത ആ മാസ്മരിക രചനാവൈഭവം വിശ്വസാഹിത്യത്തിലും പ്രഭ ചൊരിഞ്ഞു . ഇന്ത്യയിലെ വിവിധ ഭാഷകൾക്കു പുറമേ
20 ലോക ഭാഷകളിലും ചെമ്മീൻ പരിഭാഷപ്പെടുത്തി . 1929-ൽ എഴുതിയ കഥയുടെ പേരു തന്നെ ദരിദ്രൻ എന്നായിരുന്നു . 1947-ൽ പ്രസിദ്ധീകരിച്ച തോട്ടിയുടെ മകൻ, മലയാളത്തിൽ റിയലിസ്റ്റിക് സാഹിത്യത്തിന് തുടക്കം കുറിച്ചു .1948-ൽ രണ്ടിടങ്ങഴി കുട്ടനാടിന്റെ പച്ചയായ ജീവിത യാഥാർഥ്യങ്ങൾ തുറന്നു കാട്ടി . 1956-ൽ വിശ്വപ്രസിദ്ധമായനോവൽ ചെമ്മീൻ പുറത്തു വന്നു . ഇംഗ്ലീഷിലേക്കും മറ്റു ലോക ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടു .1965-ൽ രാമു കാര്യാട്ട് , ചെമ്മീൻ ചലച്ചിത്രമാക്കി . നിരവധി പുരസ്കാരങ്ങൾ നേടിയെടുത്ത ചെമ്മീൻ 19 ലോക ഭാഷകളിൽ സിനിമയാക്കി . കറുത്തമ്മയും പളനിയും ചെമ്പൻ കുഞ്ഞും മലയാളിക്ക് കേവലം കഥാപാത്രങ്ങളല്ല , ഏതോ നാട്ടിൽ ജീവിച്ചിരുന്ന പച്ച മനുഷ്യരായിത്തന്നെ മലയാളിയുടെ മനസ്സിൽ എന്നും ജീവിക്കും . മലയാള സാഹിത്യത്തിലെ കാരണവരെത്തേടി നിരവധി പുരസ്കാരങ്ങളെത്തി. എഴുത്തച്ഛൻ , വയലാർ , സാഹിത്യ അക്കാദമി, പത്മഭൂഷൻ തുടങ്ങി ഇന്ത്യൻ സാഹിത്യത്തിലെ
പരമോന്നത പുരസ്കാരമായ ജ്ഞാനപീഠം വരെ ലഭിച്ചു.

വെള്ളപ്പൊക്കം എന്ന നോവലിലൂടെ മലയാളി വായിച്ചറിഞ്ഞ വെള്ളപ്പൊക്കം , 2018-ൽ മലയാളി നേരിട്ടനുഭവിച്ചറിഞ്ഞു.ചെമ്മീൻ , വെള്ളപ്പൊക്കം , ഏണിപ്പടികൾ , അനുഭവങ്ങൾ പാളിച്ചകൾ , കയർ തുടങ്ങിയവ സിനിമയായി മാറി . 1999 – മാർച്ച് 10 ന് , അതുല്യനായ മഹാസാഹിത്യകാരൻ നമ്മെ വിട്ടു പിരിഞ്ഞെങ്കിലും , വിശ്വപ്രസിദ്ധ രചനകളിലൂടെ അനുവാചക ഹൃദയങ്ങളിൽ അദ്ദേഹംഎക്കാലവും ജീവിക്കും.

Share This Article
Leave a comment