ഓർമയിലെ ഇന്ന്; ഏപ്രിൽ – 7, പ്രേം നസീർ

At Malayalam
2 Min Read

മലയാളത്തിൻ്റെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ 98-ാം ജന്മവാർഷികമാണിന്ന്.

കുറ്റാന്വേഷകനായും എഴുത്തുകാരനായും കര്‍ഷകനായും കുടുംബനാഥനായും വടക്കന്‍ പാട്ടുകളിലെ വീരനായും റൊമാന്റിക് കാമുകനായും പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയ മലയാളത്തിൻ്റെ എക്കാലത്തെയും നിത്യ ഹരിതനായകൻ പ്രേം നസീര്‍. ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ സൂപ്പർ താരമായിരുന്ന പ്രേംനസീർ അനശ്വരനടന്മാരായ സത്യൻ , ജയൻ , സോമൻ , സുകുമാരൻ പിന്നീട് മമ്മൂട്ടി-മോഹൻലാൽ ദ്വയം വരെ മലയാള ചലച്ചിത്ര രംഗത്തെ താര രാജാവായിരുന്ന പ്രേംനസീർ , തന്റെ 38 വർഷത്തെ അഭിനയ ജീവിതത്തിൽ
672 മലയാള ചിത്രങ്ങളിലും മുപ്പതില്‍പ്പരം തമിഴ് ചിത്രങ്ങളും ഉൾപ്പെടെ 781 സിനിമകളിൽ നായകനായി ലോക റെക്കോഡ് സ്വന്തമാക്കി . 1980-ൽ പുറത്തിറങ്ങിയ കരിപുരണ്ട ജീവിതങ്ങൾ എന്ന ചിത്രമാണ് നസീറിന്റെ അഞ്ഞൂറാമത്തെ ചിത്രം.

- Advertisement -

ചിറയിൻകീഴ് അക്കോട് ഷാഹുൽ ഹമീദിന്റെയും അസുമ ബീവിയുടെയും മൂത്ത മകനായി 1926 ഏപ്രിൽ 7-ന് അദ്ദേഹം ജനിച്ചു . കഠിനംകുളം ലോവർ പ്രൈമറി സ്കൂൾ , ശ്രീ ചിത്തിരവിലാസം സ്കൂൾ , ആലപ്പുഴ എസ് ഡി കോളേജ് , ചങ്ങനാശേരി സെയിന്റ് ബെർക്കുമാൻസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. അപ്പോഴേക്കും അദ്ദേഹം ഒരു പരിചയസമ്പന്നനായ നാടകകലാകാരനായി മാറിയിരുന്നു . 1951 ൽ ത്യാഗസീമ എന്ന സിനിമയിലൂടെ സത്യനോടൊപ്പമാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും ത്യാഗസീമ വെളിച്ചം കണ്ടില്ല .

പിന്നീട് 1952 ൽ പുറത്തിറങ്ങിയ മരുമകൾ എന്ന ചിത്രമാണ് ആദ്യം പ്രദർശനത്തിനെത്തിയത് . വിശപ്പിന്റെ വിളി (1952) എന്ന തന്റെ രണ്ടാമത്തെ ചിത്രത്തിൽ അദ്ദേഹം പ്രേം നസീർ എന്ന പേര് സ്വീകരിച്ചു . ചിറയിന്‍കീഴ് അബ്ദുല്‍ ഖാദര്‍ എന്ന ഇരുപത്തിരണ്ടുകാരനെ പ്രേം നസീര്‍ എന്ന് പുനര്‍നാമകരണം ചെയ്യുമ്പോള്‍ , മലയാളത്തിലെ ആദ്യ സൂപ്പര്‍താരം എന്നറിയപ്പെടുന്ന തിക്കുറിശ്ശി സുകുമാരന്‍ നായര്‍ അറിഞ്ഞിരുന്നില്ല താന്‍ തിരുത്തുന്നത് മലയാള സിനിമാ ചരിത്രത്തെയാണെന്ന് . മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീർ 1989 ജനുവരി16 ന് വിടവാങ്ങി 35 വർഷം കഴിഞ്ഞെങ്കിലും പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാത്ത നക്ഷത്രമായി തെളിഞ്ഞു നിൽക്കുന്നു . മുറപ്പെണ്ണ് (1965) , ഇരുട്ടിന്റെ ആത്മാവ് (1967) , കള്ളിച്ചെല്ലമ്മ (1969) , നദി (1969) , അനുഭവങ്ങൾ പാളിച്ചകൾ (1971) , അഴകുള്ള സെലീന (1973) , വിട പറയും മുൻപേ (1981) ) , പടയോട്ടം (1982) , കാര്യം നിസ്സാരം (1983) , ധ്വനി (1988) തുടങ്ങിയ സിനിമകളിൽ വ്യത്യസ്തമായ അഭിനയം കാഴ്ച്ച വച്ചു.

വിട പറയും മുൻപേ എന്ന ചിത്രത്തിലെ അഭിനയത്തിന് ക സംസ്ഥാന സർക്കാരിൻ്റെ പ്രത്യേക ജൂറി പുരസ്ക്കാരവും പത്മഭൂഷൻ , പത്മശ്രീ എന്നിവയും ലഭിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യൻ ഭാഷകളായ തമിഴ് , തെലുങ്ക് , കന്നട ചിത്രങ്ങളിലും അഭിനയിച്ചു . 130 സിനിമകളിൽ ഒരേ നായിക (ഷീല) യോടൊത്ത് അഭിനയിച്ചതിനും ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സിൽ സ്ഥാനംപിടിച്ചു. കൂടാതെ , 93 നായികമാർക്കൊപ്പം അഭിനയിച്ചതിനും 1973ലും 77ലും 30 സിനിമകളിൽ വീതം അഭിനയിച്ചതിനും വേറെയും രണ്ടു റെക്കോഡുകൾ കൂടിയുണ്ട് അദ്ദേഹത്തിന് . ധ്വനിയാണ് അവസാനമായി അഭിനയിച്ച ചിത്രം . ശേഷം , 1990-ൽ പുറത്തിറങ്ങിയ കടത്തനാടൻ അമ്പാടിയാണ്‌ നസീറിന്റെതായി പുറത്തിറങ്ങിയ അവസാനത്തെ ചിത്രം.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment