മണിയന്‍കിണര്‍ വനമേഖലയില്‍ കാണാതായ പുരുഷന്‍റെയും സ്ത്രീയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. പാലക്കാട് വടക്കഞ്ചേരി കൊടുമ്പിൽ ആദിവാസി ഊരിലെ സിന്ധു (35) ടാപ്പിങ് തൊഴിലാളി വിനോദ് (58) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സിന്ധുവിനെ കൊലപ്പെടുത്തിയ ശേഷം വിനോദ് തൂങ്ങിമരിച്ചുവെന്നാണ് നിഗമനം.
മാര്‍ച്ച് 27 മുതല്‍ ഇരുവരെയും കാണാതായിരുന്നു. ഇരുവരേയും കണ്ടെത്താൻ വനമേഖലയിൽ പ്രത്യേക സംഘം അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഡോഗ്‌സ്‌കോഡിനെ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയപ്പോഴാണ് കണ്ടെത്താന്‍ കഴിഞ്ഞത്.
ഇരുവരുടേയും മൃതദേഹം അഴുകിയ നിലയിലായിരുന്നു. സിന്ധുവിന്‍റെ മൊബൈല്‍ ഫോണ്‍ ടവര്‍ലൊക്കേഷന്‍ അവസാനം കണ്ടെത്തിയത് ഈ പ്രദേശത്തായിരുന്നു. ഇതേത്തുടര്‍ന്നാണ് ഈ മേഖലയില്‍ തിരച്ചില്‍ ആരംഭിച്ചത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്നാണ് മനസിലാക്കുന്നതെന്ന് പൊലീസ് പറയുന്നു.