കേരള ബ്ലാസ്റ്റേഴ്സ് ബുധനാഴ്ച ഈസ്റ്റ് ബംഗാളിനെ നേരിടും

At Malayalam
1 Min Read

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫ് ബെര്‍ത്ത് ഏറെക്കുറെ ഉറപ്പാക്കിയ കേരള ബ്ലാസ്റ്റേഴ്സ് ബുധനാഴ്ച സ്വന്തം തട്ടകത്തില്‍ ഈസ്റ്റ് ബംഗാളിനെ നേരിടും. ലീഗ് റൗണ്ടില്‍ മൂന്ന് മത്സരങ്ങള്‍ മാത്രമാണ് അവേശിഷിക്കുന്നത്. ഇതില്‍ ഒരു പോയിന്‍റ് മാത്രമാണ് പ്ലേ ഓഫ് ബെര്‍ത്തിനായി ബ്ലാസ്റ്റേഴ്സിനു വേണ്ടത്. ഇനി ശേഷിക്കുന്ന മത്സരങ്ങളുടെ ഫലം കൂടി അറിഞ്ഞാലേ ബ്ലാസ്റ്റേഴ്സ് ടബിളില്‍ ഫിനിഷ് ചെയ്യും എന്നും പ്ലേ ഓഫ് എലിമിനേറ്ററില്‍ ആരായിരിക്കും എതിരാളി എന്നും വ്യക്തമാകൂ.

ഈസ്റ്റ് ബംഗാള്‍, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് (ഏപ്രില്‍ ആറ്), ഹൈദരാബാദ് എഫ് സി (ഏപ്രില്‍ 12 ) എന്നീ ടീമുകളെയാണ് ബ്ലാസ്റ്റേഴ്സിന് ഇനി നേരിടേണ്ടത്. നാളെ നടക്കുന്ന മത്സരത്തോടെ ബ്ലാസ്റ്റേഴ്സിന്‍റെ ഹോം മത്സരവും അവസാനിക്കും. അതിനിടെ, നാളത്തെ ടീമിനെ കോച്ച് വുകമാനോവിച്ച് എത്തരത്തില്‍ ഇറക്കുമെന്നാണ് ആരാധകരുടെ ആകാംക്ഷ. അതിനിടെ, ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ക്ലബ്ബിലെത്തിയ ലിത്വാനിയന്‍ താരം ഫെഡോര്‍ ചെര്‍ണിച്ച് ക്ലബ്ബില്‍ തുടരാനുള്ള ആഗ്രഹം വെളിപ്പെടുത്തിയത് ബ്ലാസ്റ്റേഴ്സിന് ആശ്വാസകരമാണ്. ഡയമന്‍റക്കോസ് അടക്കമുള്ള ചിലര്‍ ടീം വിടുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് നായകനായ ഉറുഗ്വെന്‍ പ്ലേ മേക്കര്‍ അഡ്രിയാന്‍ ലൂണ പരുക്കേറ്റ് പുറത്തായതോടെയാണ് ഫെഡോര്‍ ചെര്‍ണിച്ച് എന്ന അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ എത്തിയത്.

അതിനിടെ, നാളത്തെ മത്സരത്തില്‍ പ്രതിരോധ നിരയില്‍ നവോച്ച സിങ് ഇറങ്ങും. സെന്‍റര്‍ ഡിഫെന്‍സിലേക്ക് ക്രൊയേഷ്യന്‍ താരം മാര്‍ക്കൊ ലെസ്കോവിച്ചും സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. പ്രബീര്‍ ദാസ്, പ്രീതം കോട്ടാല്‍, മിലോസ് ഡ്രിന്‍സിച്ച്, സന്ദീപ് സിംഗ് എന്നിങ്ങനെ നാല് പ്രതിരോധക്കാരെയാണ് മോഹന്‍ ബഗാന് എതിരേ ബ്ലാസ്റ്റേഴ്സ് ഉപയോഗിച്ചത്. ഇതില്‍ പ്രീതവും പ്രബീറും പുറത്താവാനാണ് സാധ്യത.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment