ഉത്തർ പ്രദേശിൽ രണ്ടുകുട്ടികളെ ക്രൂരമായി കൊന്ന കേസിലെ പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊലപ്പെട്ടു. ബുദൗണിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സാജിദ് റാൺ എന്നയാളെയാണ് യുപി പോലീസ് ഏറ്റുമുട്ടലിൽ വധിച്ചത്. കുട്ടികളുടെ പിതാവിന്റെ സുഹൃത്താണ് പ്രതി. പതിനൊന്നും ഏഴും വയസുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട കുട്ടികളുടെ വീടിന്റെ അടുത്ത് സാജിദ് ബാർബർ ഷോപ്പ് നടത്തുന്നുണ്ട്. കുട്ടികളുടെ പിതാവായ വിനോദിൽ നിന്ന് 5,000 രൂപ കടം വാങ്ങാനായി ചൊവ്വാഴ്ച വൈകീട്ടോടെ സാജിദ് ഇവരുടെ വീട്ടിലേക്ക് എത്തുകയായിരുന്നു. ഈ സമയം വിനോദ് വീട്ടിൽ ഉണ്ടായിരുന്നില്ല. സാജിദിന് ചായ തയ്യാറാക്കാനായി വിനോദിൻ്റെ ഭാര്യ സംഗീത അടുക്കളയിലേക്ക് പോയ തക്കത്തിനാണ് ഇയാൾ കുട്ടികളെ ആക്രമിച്ചത്.