ഹരിയാന മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്ത നായബ് സിങ് സൈനി വിശ്വാസ വോട്ട് നേടി. ബി ജെ പി- ജെ ജെ പി സഖ്യം പിളര്‍ന്നതോടെ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ലാല്‍ ഖട്ടാര്‍ രാജിവച്ചതിനു പിന്നാലെ നായബ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.വോട്ടെടുപ്പില്‍ നിന്നു വിട്ടുനിൽക്കാന്‍ പത്ത് എം എല്‍ എമാര്‍ക്ക് ജെ പി പി വിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ വിപ്പ് ലംഘിച്ച് അഞ്ച് എം എല്‍ എമാര്‍ സഭയിലെത്തി. ജോഗി റാം സിഹാഗ്, രാം കുമാര്‍ ഗൗതം, ഈശ്വര്‍ സിങ്, രാംനിവാസ്, ദേവീന്ദര്‍ ബബ്ലി എന്നിവരാണ് സഭയിലെത്തിയത്. മുന്‍ ആഭ്യന്തരമന്ത്രിയും ബി ജെ പി നേതാവുമായ അനില്‍ വിജും വിശ്വാസ വോട്ടടുപ്പില്‍ പങ്കെടുക്കാനായി സഭയില്‍ എത്തി.90 അംഗ നിയമസഭയില്‍ ആറു സ്വതന്ത്രരുടെ പിന്തുണ ഉള്‍പ്പടെ 48 അംഗങ്ങളുടെ പിന്തുണയുണ്ടെന്നായിരുന്നു ബി ജെ പിയുടെ അവകാശവാദം.
ഇതിനുപുറമെ അഞ്ച് ജെ ജെ പി എം എല്‍ എമാരും ബി ജെ പിക്ക് അനുകൂലമായി വോട്ടുചെയ്തു.