താൻ അർബുദബാധിതനെന്ന് തുറന്നുപറഞ്ഞ് ഇസ്രോ മേധാവി എസ് സോമനാഥ്. ഇന്ത്യയുടെ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ എൽ-1 വിക്ഷേപണം നടത്തിയ ദിവസം തന്നെയാണ് അർബുദം സ്ഥിരീകരിച്ചത്. സ്കാനിങ്ങിൽ വയറ്റിലാണ് കാൻസർ ബാധ കണ്ടെത്തിയത്.
ചന്ദ്രയാൻ -3 ദൗത്യം നടക്കുന്ന വേളയിലാണ് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായത്. ആ ഘട്ടത്തിൽ അത് വ്യക്തമായിരുന്നില്ല. തനിക്കും കുടുംബത്തിനും ഇത് ഞെട്ടലുണ്ടാക്കിയെന്നും സോമനാഥ് പറഞ്ഞു.കീമോതെറാപ്പി ചികിത്സയ്ക്ക് വിധേയനായി. പൂർണമായ രോഗമുക്തി സാധ്യമാണോ എന്നത് നിശ്ചയമില്ല. പരിശോധനകൾ നിരന്തരം നടത്തിവരികയാണ്. എന്റെ ജോലികൾ തുടരുകയാണ്.- അദ്ദേഹം കൂട്ടിച്ചേർത്തു