തമിഴ് സംവിധായകന്‍ ബാലയുടെയും തന്റെയും പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് നടി മമിത ബൈജു. തമിഴ് ചിത്രം വണങ്കാനനുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നിരിക്കുന്നത്. ചിത്രത്തിനുവേണ്ടി ഒരു വര്‍ഷത്തോളം ബാലയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും തന്നെ മാനസികമായോ ശാരീരികമായോ അദ്ദേഹം ഉപദ്രവിച്ചിട്ടില്ല എന്നുമാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ മമിത വ്യക്തമാക്കിയത്. താൻ പറഞ്ഞ വാക്കുകള്‍ തെറ്റായി വളച്ചൊടിച്ചതാണെന്നും, തന്നെ മികച്ച നടിയാക്കാനാണ് ബാല ശ്രമിച്ചതെന്നും മമിത കൂട്ടിച്ചേര്‍ത്തു.
പുതിയ ചിത്രം പ്രേമലുവുമായി ബന്ധപ്പെട്ട പ്രമോഷന്‍ ചടങ്ങിനിടെയാണ് മമിത വണങ്കാന്‍ സിനിമയിലെ അനുഭവം പങ്കുവച്ചത്. സിനിമയുടെ സെറ്റില്‍ ബാല തന്നെ ഒരുപാട് തവണ വഴക്ക് പറഞ്ഞിരുന്നുവെന്ന് പറയുന്ന വിഡിയോ ആണ് വൈറലായത്. സൂര്യയെ നായകനാക്കി ബാല സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് ഇത്. എന്നാല്‍ ചിത്രത്തില്‍ നിന്ന് ബാല പിന്മാറുകയായിരുന്നു. പിന്നാലെ മമിതയും പിന്മാറി.