ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വെട്ടിമാറ്റിയ തലയുമായി റോഡിലൂടെ നടന്ന യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഗൗതം ഗുച്ചെയ്ത് (40) എന്നയാളാണ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്. പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപ്പൂരിലാണ് നാടിനെ നടുക്കിയ സംഭവം. ഗൗതം ഗുച്ചൈത് (40) എന്നയാളെയാണ് ചിസ്തിപൂർ ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നും അറസ്റ്റ് ചെയ്തത്.
ഗുച്ചൈതിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് പറയുന്നു. വീട്ടുതർക്കത്തെ തുടർന്ന് ഇയാൾ ഭാര്യയെ കൊലപ്പെടുത്തുകയും തല അറുത്തെടുക്കുകയും ചെയ്തു. ഗുച്ചൈത്തിനെ പിടികൂടിയ ശേഷം പോലീസ് ഇയാളുടെ വീട്ടിൽ തിരച്ചിൽ നടത്തുകയും ഭാര്യയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.