രണ്ടാം മോദിസർക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചു. പൊതുതെരഞ്ഞെടുപ്പ് വരാനിരിക്കേ ഇടക്കാല ബജറ്റാണ് അവതരിപ്പിക്കുന്നത്. മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപറഞ്ഞുകൊണ്ടാണ് ബജറ്റ് അവതരണം. കടന്നു പോയത് മാറ്റങ്ങളുടെ 10 വർഷങ്ങളാണെന്നും സമ്പദ് രംഗത്ത് ഗുണപരമായ മാറ്റങ്ങൾ ഉണ്ടായെന്നും ധനമന്ത്രി. പൂർണ ബജറ്റ് തെരഞ്ഞെടുപ്പിന് ശേഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
അടുത്ത അഞ്ച് വർഷം അഭൂതപൂർവമായ വികസനത്തിന്റെ വർഷങ്ങളായിരിക്കുമെന്നും ജിഡിപി-ഭരണനിർവഹണം- വികസനം-പ്രകടനം എന്നിവയിൽ സർക്കാർ ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ബഡ്ജറ്റ് അവതരണത്തിൽ ധനമന്ത്രി പറഞ്ഞു. ബഡ്ജറ്റിലെ പ്രധാന പദ്ധതികൾ ഇവയാണ്:
- ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ആശാ വർക്കർമാരെയും അംഗൻവാടി ജീവനക്കാരെയും ഉൾപ്പെടുത്തും.
- പത്ത് വർഷത്തിനിടെ വനിതാ സംരംഭകർക്ക് 30 കോടി മുദ്ര യോജന വായ്പ അനുവദിച്ചു.
- 40000 സാധാരണ റെയിൽ ബോഗികളെ വന്ദേ ഭാരത് നിലവാരത്തിലേക്ക് ഉയർത്തും.
- അഞ്ച് ഇന്റഗ്രേറ്റഡ് അക്വാ പാർക്കുകൾ കൂടി സ്ഥാപിക്കും.
- അടുത്ത അഞ്ചുകൊല്ലത്തിൽ പി.എം.എ.വൈയിലൂടെ രണ്ടുകോടി വീടുകൾ കൂടി സാധ്യമാക്കും
- സമ്പൂർണ ബജറ്റിൽ വികസിത് ഭാരത് പിന്തുടരുന്നതിനുള്ള വിശദമായ റോഡ്മാപ്പ് .
- കൂടുതൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കും
- രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 149 ആയി.
- പുരപ്പുറ സോളാർ പദ്ധതിയിലൂടെ 1 കോടി കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം.
- ആദായനികുതി ഘടനയിൽ മാറ്റമില്ല
- ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ നിരക്ക് കുറയ്ക്കും.
- മൂന്ന് പ്രധാന റെയിൽവേ സാമ്പത്തിക ഇടനാഴി പദ്ധതികൾ നടപ്പാക്കും
- സ്റ്റാർട്ടപ്പുകൾക്കും പെൻഷൻ ഫണ്ടുകൾക്കും ഉൾപ്പെടെ നൽകിവന്നിരുന്ന നികുതി ഇളവ് 2025 മാർച്ച് വരെ നീട്ടും
- അടിസ്ഥാനസൗകര്യ വികസനത്തിന് 11.11 ലക്ഷം കോടി
- പ്രത്യക്ഷനികുതി നിരക്കിലും പരോക്ഷ നികുതി നിരക്കിലും വ്യത്യാസമില്ല
- എണ്ണക്കുരു ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ പദ്ധതി
- ക്ഷീരകർഷകർക്ക് കൈത്താങ്ങ്. ഫൂട്ട് ആൻഡ് മൗത്ത് ഡിസീസ് നിയന്ത്രിക്കാൻ പദ്ധതി. ഡയറി പ്രൊസസിങ് ഫണ്ട് സ്ഥാപിക്കും
- സംസ്ഥാനങ്ങള്‍ക്ക് ടൂറിസം രംഗത്ത് ദീര്‍ഘകാല വായ്പകള്‍ നല്‍കും. പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കും.