കടയ്ക്കലിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ചു. സ്വകാര്യ ബസ് കണ്ടക്ടർ ആയ മടവൂർ വിളയ്ക്കാട് സ്വദേശി സജീർ അറസ്റ്റിൽ.
പ്രതി സജീർ കണ്ടക്ടർ ആയി ജോലി ചെയ്യുന്ന ബസിലാണ് പീഡനത്തിന് ഇരയായ 22 കാരിയായ ബഡ്ഡ്സ് സ്‌കൂൾ വിദ്യാർഥിനി പതിവായി സ്കൂളിലേക്ക് പോകുന്നത്. പ്രണയം നടിച്ച് യുവതിയുമായി അടുപ്പത്തിലായി വർക്കല ബീച്ച് കാട്ടികൊടുക്കാം എന്ന് പറഞ്ഞ് കൊണ്ടുപോയായിരുന്നു പീഡനം. 22കാരിയെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡിപ്പിക്കുകയിരുന്നെന്ന് പൊലീസ് പറയുന്നു.
വൈകി വീട്ടിലെത്തിയതോടെ സ്കൂൾ അധികൃതരും പൊലീസും ചോദിക്കുമ്പോഴാണ് പീഡന വിവരം പറയുന്നത്. പിടിയിലായ സജീർ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. വീട്ടിലെത്തിയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. പെൺകുട്ടിയെ കൊണ്ട് പോകാനുപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാഡ് ചെയ്തു.