രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമായി രോഹിത് ശർമ. മുന്‍ നായകന്‍ സൗരവ് ഗാംഗുലിയെ മറികടന്നാണ് ഒരു സ്ഥാനം മുന്നോട്ടുകയറിയത്. സചിൻ തെണ്ടുൽക്കർ, വിരാട് കോഹ്‍ലി, രാഹുൽ ദ്രാവിഡ് എന്നിവരാണ് ഇനി രോഹിതിന് മുന്നിലുള്ളത്.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ 24 റൺസെടുത്ത് ജാക്ക് ലീച്ചിന്റെ പന്തിൽ ബെൻ സ്റ്റോക്സ് പിടിച്ച് പുറത്തായതോടെ രോഹിതിന്റെ സമ്പാദ്യം 18,444 റൺസിലെത്തി. 490 ഇന്നിങ്സിൽനിന്നാണ് ഇത്രയും റൺസ് നേടിയത്. 485 ഇന്നിങ്സുകളിൽ 18,433 റണ്‍സാണ് സൗരവ് ഗാംഗുലി നേടിയത്.
ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്തവരിൽ സചിന്‍ തെണ്ടുൽക്കറാണ് ഒന്നാമത്. 782 ഇന്നിങ്സുകളിൽ 34,357 റണ്‍സാണ് മാസ്റ്റർ ബ്ലാസ്റ്ററുടെ സമ്പാദ്യം. രണ്ടാമതുള്ള വിരാട് കോഹ്‍ലി 580 ഇന്നിങ്സുകളിൽ 26,733 റണ്‍സും മൂന്നാമതുള്ള രാഹുൽ ദ്രാവിഡ് 599 ഇന്നിങ്സുകളിൽ 24,064 റണ്‍സും നേടിയിട്ടുണ്ട്.
