ഇന്ത്യന്‍ ഭരണഘടനാ ശില്‍പി ഡോ.ബി.ആര്‍. അംബേദ്കറുടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ അനാച്ഛാദനം ചെയ്തു. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ‘സ്റ്റാച്യു ഓഫ് സോഷ്യല്‍ ജസ്റ്റിസ് ‘ എന്നാണ് പ്രതിമയ്ക്ക് നല്‍കിയിരിക്കുന്ന വിശേഷണം. 206 അടിയാണ് ഇതിന്റെ ഉയരം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 50 പ്രതിമകളുടെ പട്ടികയിൽ സ്റ്റാച്യു ഓഫ് സോഷ്യല്‍ ജസ്റ്റിസ് ഇടം പിടിച്ചു.
അമരാവതിയിലെ അംബേദ്കര്‍ സ്മൃതി വനത്തിൽ 81 അടി ഉയരമുള്ള പീഠത്തിലാണ് ശില്‍പം സ്ഥാപിച്ചിരിക്കുന്നത്. 404.35 കോടി രൂപ ചെലവഴിച്ചാണ് പ്രതിമ നിർമ്മിച്ചത്. മെയ്ഡ് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിലാണ് പ്രതിമ നിർമ്മിച്ചത്. ഏകദേശം 400 ടൺ സ്റ്റീലാണ് ഇതിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. അംബേദ്കറുടെ ജീവിതം ചിത്രീകരിക്കുന്ന എൽഇഡി സ്‌ക്രീൻ, കോൺഫറൻസ് സെന്റർ, 8,000 ചതുരശ്ര അടി വിസ്തീർണമുള്ള ഫുഡ് കോർട്ടും കുട്ടികളുടെ കളിസ്ഥലവും ഇവിടെ നിർമിച്ചിട്ടുണ്ട്.