ഡീപ്ഫേക്കിന്റെ കെണിയിൽ പെട്ട സച്ചിൻ

At Malayalam
1 Min Read

മുൻ ഇന്ത്യൻ ക്രിക്കറ്റ് തരം സച്ചിൻ ടെണ്ടുൽക്കർ തന്നെയും മകളെയും ചേർത്തു പുറത്തിറങ്ങിയ വ്യാജ വീഡിയോയിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. മറ്റൊരു വ്യക്തിയുടെ ശബ്ദത്തിന്റെ പശ്ചാത്തലത്തിൽ സച്ചിനെ കാണിക്കുന്ന വീഡിയോയാണ് സാമുഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പണം സമ്പാദിക്കാന് സഹായിക്കുന്ന ഒരു ഗെയിം സച്ചിന്റെ മകൾ കളിക്കാറുണ്ടെന്ന് വിഡിയോയിൽ പരാമർശിക്കുന്നു. വീഡിയോ വൈറലായതിനെ തുടർന്ന് തന്റെ സാമൂഹ്യ മാധ്യമത്തിലൂടെ സച്ചിൻ വിശദീകരണവുമായി പ്രതികരിച്ചിരുന്നു. 
“സാങ്കേതികവിദ്യയുടെ വ്യാപകമായ ദുരുപയോഗം” കണ്ട് താൻ അസ്വസ്ഥനാണെന്ന് ഇതിഹാസ ക്രിക്കറ്റ് താരം പറഞ്ഞു. “തെറ്റായ വിവരങ്ങളുടെയും വ്യാജപ്രചരണങ്ങളുടെയും” വ്യാപനം തടയാൻ അദ്ദേഹം അഭ്യർത്ഥിച്ച തരം ജനങ്ങളോട് കൂടുതൽ ജാഗ്രതയോടെയിരിക്കാൻ ആവശ്യപ്പെട്ടു.

https://twitter.com/sachin_rt/status/1746794062961950824?ref_src=twsrc%5Etfw”>January

“ഈ വീഡിയോകൾ വ്യാജമാണ്. സാങ്കേതിക വിദ്യയുടെ വ്യാപകമായ ദുരുപയോഗം കാണുമ്പോൾ വിഷമമുണ്ട്. ഇതുപോലുള്ള വീഡിയോകളും പരസ്യങ്ങളും ആപ്പുകളും വലിയ തോതിൽ റിപ്പോർട്ട് ചെയ്യാൻ എല്ലാവരോടും അഭ്യർത്ഥിക്കുക. സാമൂഹ്യ മാധ്യമങ്ങൾ  ജാഗ്രത പാലിക്കുകയും പരാതികളോട് പ്രതികരിക്കുകയും വേണം. തെറ്റായ വിവരങ്ങളുടെയും ഡീപ്ഫേക്കുകളുടെയും വ്യാപനം തടയുന്നതിന് സാമൂഹ്യ മാധ്യമങ്ങളിൽ നിന്നുള്ള നടപടി നിർണായകമാണ്, ”സച്ചിൻ എക്‌സിൽ കുറിച്ചു.
തന്റെ പോസ്റ്റിൽ, ഇലക്ട്രോണിക്സ് & ഐ ടി മന്ത്രാലയത്തെയും, കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറേയും, മഹാരാഷ്ട്ര സൈബർ ക്രൈമിനിയും സച്ചിൻ ടാഗ് ചെയ്തിട്ടുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment