ഓർമയിലെ ഇന്ന്: ജനുവരി 11- എഡ്മണ്ട് ഹിലാരി

At Malayalam
1 Min Read

സർ എഡ്മണ്ട് പെർസിവൽ ഹിലാരി (20 ജൂലൈ 1919 – 11 ജനുവരി 2008). ഒരു ന്യൂസിലാന്റ് പർവതാരോഹകനും പര്യവേക്ഷകനും മനുഷ്യ സ്‌നേഹിയുമായിരുന്നു. 1953 മെയ് 29 ന് ഹിലാരിയും ഷെർപ്പ പർവതാരോഹകനായ ടെൻസിങ് നോർഗെയും എവറസ്റ്റ് കൊടുമുടിയിൽ എത്തിയതായി സ്ഥിരീകരിച്ച ആദ്യത്തെ പർവതാരോഹകരായി . ജോൺ ഹണ്ടിന്റെ നേതൃത്വത്തിൽ എവറസ്റ്റിലേക്കുള്ള ഒൻപതാമത്തെ ബ്രിട്ടീഷ് പര്യവേഷണത്തിന്റെ ഭാഗമായിരുന്നു അവർ .

1985 മുതൽ 1988 വരെ അദ്ദേഹം ഇന്ത്യയിലും ബംഗ്ലാദേശിലും ന്യൂസിലൻഡിന്റെ ഹൈക്കമ്മീഷണറായും നേപ്പാളിലെ അംബാസഡറായും സേവനമനുഷ്ഠിച്ചു. സെക്കൻഡറി സ്‌കൂളിൽ പഠിക്കുമ്പോഴാണ് ഹിലാരി പർവതാരോഹണത്തിൽ താൽപര്യം പ്രകടിപ്പിക്കുന്നത്. 1939-ൽ അദ്ദേഹം തന്റെ ആദ്യത്തെ വലിയ മലകയറ്റം നടത്തി. ഒലിവിയർ പർവതത്തിന്റെ കൊടുമുടിയിലെത്തി .

രണ്ടാം ലോകമഹായുദ്ധസമയത്ത് റോയൽ ന്യൂസിലാൻഡ് എയർഫോഴ്സിൽ നാവിഗേറ്ററായി സേവനമനുഷ്ഠിച്ച അദ്ദേഹത്തിന് ഒരു അപകടത്തിൽ പരിക്കേറ്റു .എവറസ്റ്റ് പര്യവേഷണത്തിന് മുമ്പ്, 1951 ൽ പർവതങ്ങളിലേയ്ക്കുള്ള ബ്രിട്ടീഷ് രഹസ്യാന്വേഷണ പര്യവേഷണത്തിന്റെ ഭാഗമായിരുന്നു ഹിലാരി . അതുപോലെ തന്നെ 1952 ൽ ചോ ഓയു കൊടുമുടി കയറാനുള്ള ഒരു ശ്രമവും പരാജയപ്പെട്ടു കോമൺവെൽത്ത് ട്രാൻസ്-അന്റാർട്ടിക് പര്യവേഷണത്തിന്റെ ഭാഗമായി 1958-ൽ അദ്ദേഹം ദക്ഷിണധ്രുവത്തിൽ എത്തി , തുടർന്ന് ഉത്തരധ്രുവത്തിലും .

ഇരു ധ്രുവങ്ങളും എവറസ്റ്റും കീഴടക്കുന്ന ആദ്യ വ്യക്തിയായി. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളിൽ ഒരാളായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് . 1960 മുതൽ ഹിലാരി താൻ സ്ഥാപിച്ച ഹിമാലയൻ ട്രസ്റ്റ് വഴി നേപ്പാളിലെ ഷെർപ്പ ജനതയെ സഹായിക്കാൻ സ്വയം സമർപ്പിച്ചു. നേപ്പാളിൽ നിരവധി സ്‌കൂളുകളുടെയും ആശുപത്രികളുടെയും നിർമ്മാണത്തിലുള്ള അദ്ദേഹത്തിന്റെ പ്രയത്‌നം പ്രശംസനീയമാണ്. 1995 – ൽ ഓർഡർ ഓഫ് ദി ഗാർട്ടർ ഉൾപ്പെടെ നിരവധി ബഹുമതികൾ ഹിലാരിക്ക് നൽകിയിരുന്നു .

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment