അമേരിക്കയിലെ അയോവയിലെ സ്കൂളിൽ നടന്ന വെടിവെപ്പിൽ ആറാം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ടു.അഞ്ച് വിദ്യാർഥികൾക്കും അഡ്മിനിസ്ട്രേറ്റർക്കും പരിക്കേറ്റു. പെറി ഹൈസ്കൂളിലാണ് സംഭവം. ഹൈസ്കൂൾ വിദ്യാർഥിയായ പതിനേഴുകാരനാണ് വെടിവെപ്പ് നടത്തിയത്. പ്രതിയും സ്വയം വെടിവച്ചു മരിച്ചതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ അയോവ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി ഡിവിഷനൻ അറിയിച്ചു.
ഡെസ് മോയിൻസിൽ നിന്ന് ഏകദേശം 64.37 കിലോമീറ്റർ വടക്ക് പടിഞ്ഞാറുള്ള സ്കൂൾ പെറി കമ്മ്യൂണിറ്റി സ്കൂൾ ഡിസ്ട്രിക്റ്റിന്റെ ഭാഗമാണ്. 1,785 വിദ്യാർഥികളാണ് സ്കൂളിൽ പഠിക്കുന്നത്. ക്രിസ്മസ്-പുതുവത്സര അവധിക്ക് ശേഷം വിദ്യാർഥികൾ സ്കൂളിൽ തിരിച്ചെത്തിയ ആദ്യ ദിവസമാണ് വെടിവെപ്പുണ്ടായത്. അമേരിക്കയിൽ ഈ വർഷം സ്കൂളുകളിൽ നടക്കുന്ന രണ്ടാമത്തെ വെടിവയ്പാണിത്.