മാവേലിക്കരയിൽ ആറ് വയസ്സുകാരി നക്ഷത്രയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി, പിതാവ് ശ്രീമഹേഷ് ട്രെയിനിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ ഉച്ചയ്ക്ക് 2.50-ഓടുകൂടിയാണ് സംഭവം നടന്നത്. കേസിന്റെ വിചാരണക്ക് ശേഷം തിരുവനന്തപുരം സെൻട്രൽ ജയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ശ്രീമഹേഷ് ജീവനൊടുക്കിയത്. ശുചിമുറിയിൽ പോകുകയാണെന്ന് പറഞ്ഞ ശ്രീമഹേഷ് പൊലീസുകാരെ തള്ളി മാറ്റി ട്രാക്കിലേക്ക് ചാടുകയായിരുന്നു. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ.
കഴിഞ്ഞ ജൂണിലാണ് കേരളത്തെ നടുക്കിയ കൊലപാതകം നടന്നത്. വീടിന്റെ സിറ്റൌട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നക്ഷത്രയെ സര്‍പ്രൈസ് തരാമെന്ന് പറഞ്ഞ് ചരിച്ചു കിടത്തിയ ശേഷം ശ്രീമഹേഷ് കൈയ്യില്‍ ഒളിപ്പിച്ച മഴു ഉപയോഗിച്ച് തലയിൽ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ഇതിനുമുമ്പ് ജയിലിൽ വച്ചും കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.