ജോർജുകുട്ടിയും സേതുരാമയ്യരും പിന്നെ സോഷ്യൽ മീഡിയയും

At Malayalam
2 Min Read

മലയാള സിനിമാ ചരിത്രത്തില്‍ ദൃശ്യം എന്ന ചിത്രത്തിന് മായാത്ത റെക്കോർഡുകൾ നിരവധിയാണ്. ആദ്യമായി 50 കോടിയെന്ന കളക്ഷന്‍ റെക്കോർഡ് ഭേദിച്ച ചിത്രമാണ് മോഹന്‍ലാല്‍ – ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന ദൃശ്യം എന്നത് അതിലൊന്നു മാത്രം. തന്റെ കുടുംബത്തെ ഒരു വലിയ ആപത്തില്‍ നിന്നും രക്ഷിക്കാന്‍ ജോർജുകുട്ടി എന്ന വലിയ വിദ്യാഭ്യാസമില്ലാത്ത നാട്ടിൻ പുറത്തുകാരൻ നടത്തുന്ന നീക്കങ്ങളും തുടർന്ന് ആ കുടുംബം അനുഭവിക്കുന്ന യാതനകളും സംഘർഷങ്ങളും മലയാളിക്ക് അതുവരെ കാണാത്ത ക്രൈം ത്രില്ലറായിരുന്നു.ഇന്ത്യയിലെ വിവിധ ഭാഷകളില്‍ മാത്രമല്ല, ചൈനീസ് അടക്കമുള്ള വിദേശ ഭാഷകളിലേക്കും മൊഴിമാറ്റപ്പെട്ട ചിത്രത്തിന്റെ രണ്ടാം ഭാഗവും വലിയ വിജയമായി. മോഹൻലാൽ എന്ന തികവൊത്ത അഭിനയ പ്രതിഭയുടെ എണ്ണിയാൽ മുന്നിൽ നിൽക്കുന്ന കഥാപാത്രമായി ജോർജുകുട്ടി മാറി. ദൃശ്യത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്ത് വരുമ്പോള്‍ ചലച്ചിത്ര പ്രേമികൾ ദൃശ്യം മൂന്നാം ഭാഗം ഉടൻ ഉണ്ടാകുമോ എന്നാണ്. ദൃശ്യം മൂന്നാം ഭാഗം തന്റെ കയ്യിലുണ്ടെന്ന് ജിത്തു ജോസഫും പറഞ്ഞിരുന്നു.ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഒ ടി ടി വഴി റിലീസ് ചെയ്‌തതിനാൽ തന്റെ വീട്ടിലെ ഹോം തിയേറ്ററിലാണ് മോഹൻലാൽ കണ്ടതെന്നും പറഞ്ഞിരുന്നു. ലാൽ തികഞ്ഞ സംതൃപ്തി അറിയിച്ചെന്നും മൂന്നാം ഭാഗത്തിന് സാധ്യതയുള്ളതായി സൂചിപ്പിച്ചെന്നും ജിത്തു കൂട്ടി ചേർക്കുകയും ചെയ്തു. ജോർജ് കുട്ടിയെ പൂട്ടാനായി ദൃശ്യം മൂന്നിൽ സേതുരാമയ്യർ സിബിഐ എത്തിയാൽ എങ്ങനെയിരിക്കും. ഇത്തരം ചർച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്. ഇപ്പോഴിതാ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന പോസ്റ്ററും സോഷ്യൽ മീഡിയയിൽ വ്യാപകമാണ്.

സേതുരാമയ്യർക്ക് മുൻപിൽ ഇരിക്കുന്ന ജോർജ് കുട്ടിയാണ് പോസ്റ്ററിലുള്ളത്. ‘നമ്മൾ അയാളെയല്ല, അയാൾ നമ്മളെയാണ് നിരീക്ഷിച്ചുകൊണ്ടിരുന്നത്’, എന്ന ടാഗ് ലൈനും പോസ്റ്ററിൽ കാണാം. മികച്ച പ്രതികരണമാണ് ഈ പോസ്റ്ററിന് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്. വലിയ ചർച്ചകളാണ് പോസ്റ്ററിനെ ചുറ്റിപ്പറ്റി നടക്കുന്നതും.

കേസ് അന്വേഷണത്തിനായി മമ്മൂട്ടിയുടെ സേതുരാമയ്യർ എത്തുകയാണെങ്കില്‍ സംഭവം പൊളിക്കും, എന്നാല്‍ അത്തരത്തില്‍ മികച്ചൊരു തിരക്കഥ തയ്യാറാക്കുകയെന്നത് വലിയ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും അഭിപ്രായമുണ്ട്. ജോർജ് കുട്ടിക്ക് പിടികൊടുക്കാതിരിക്കാനും സേതുരാമയ്യർക്ക് കേസ് തെളിയിക്കാനും സാധിക്കണം; ഏതാണ്ടൊരു പഴയ ഹരികൃഷ്ണൻസ് ലൈൻ. പക്ഷേ ജിത്തു ജോസഫ് ഇതൊന്നും അറിഞമട്ടേയില്ല എന്നതാണ് ശ്രദ്ധേയം.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment