ദ്രാവിഡ് ഇടയ്ക്ക് വരും, ലക്ഷ്മൺ ഇവിടെ തന്നെയുണ്ടാകും

At Malayalam
2 Min Read

2023 ലോകകപ്പ് ഫൈനല്‍ തോല്‍വി ഇന്ത്യന്‍ ക്രിക്കറ്റിനും ക്രിക്കറ്റ് പ്രേമികൾക്കും ഒരുപോലെ ഹൃദയഭേദകമായിരുന്നു. മാത്രമല്ല ഈ മത്സരം മറ്റ് ചില കാരണങ്ങളാലും ഓര്‍മിക്കപ്പെടും. ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡിന്റെ അവസാന മത്സരമായിരുന്നു ഇത്. 2021ലെ 20-20 ലോകകപ്പിന് ശേഷമാണ് ദ്രാവിഡിന് മുഖ്യപരിശീലകന്റെ ചുമതല ലഭിച്ചത്. ലോകകപ്പോടെ രണ്ടുവര്‍ഷത്തെക്കുള്ള അദ്ദേഹത്തിന്റെ കരാറും അവസാനിച്ചു.രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ബിസിസിഐ തന്നെ സ്ഥിരീകരിയ്ക്കുകയും ചെയ്യുന്നു. ഇക്കാര്യം അദ്ദേഹം ബി സി സി ഐയെ അറിയിച്ചിട്ടുണ്ടാകാം എന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന സൂചനയും.

മുഴുവന്‍ സമയ പരിശീലകനായി തുടരാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നാണ് ദ്രാവിഡ് ബിസിസിഐയെ അറിയിച്ചത് എന്നാണ് കേൾക്കുന്നത്.20 വര്‍ഷത്തോളം ഇന്ത്യന്‍ ടീമിനൊപ്പം ഒരു കളിക്കാരനെന്ന നിലയില്‍ അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. അതും സമിൻ, സൗരവ് തുടങ്ങിയ പ്രതിഭാധനർക്കൊപ്പം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അദ്ദേഹം പരിശീലകൻ എന്ന നിലയിലും ടീമിനൊപ്പമുണ്ട്. പക്ഷേ ഇപ്പോൾ ദ്രാവിഡ് അങ്ങനെ ആഗ്രഹിക്കുന്നില്ല. ജന്മനാടായ ബെംഗളൂരുവിലെ എന്‍ സി എയുടെ തലവന്‍ സ്ഥാനത്തേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണ് ദ്രാവിഡ്. അതേസമയം മുമ്പത്തെപ്പോലെ, ചില പ്രത്യേക അവസരങ്ങളില്‍ ടീമിനെ പരിശീലിപ്പിക്കുന്നതില്‍ അദ്ദേഹത്തിന് പ്രശ്നമില്ല. പക്ഷേ മുഴുവന്‍ സമയ പരിശീലകനാകാൻ താല്പര്യവുമില്ല.ഇന്ത്യന്‍ ടീമില്‍ നിലവിലെ ദ്രാവിഡിന്റെ സ്ഥാനം അദ്ദേഹത്തിന്റെ മുന്‍ ബാറ്റിംഗ് പങ്കാളിയും അടുത്ത സുഹൃത്തുമായ വി വി എസ് ലക്ഷ്മണിലേക്കാണ് നീളുന്നത്.

ഓസ്ട്രേലിയയ്ക്കെതിരെ ആരംഭിക്കുന്ന അഞ്ചു മത്സരങ്ങളുള്ള 20 -20 പരമ്പരയില്‍ എന്‍സിഎ മേധാവി ലക്ഷ്മണാണ് ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനാകുന്നത്. ഇതിനുമുമ്പ്, ദ്രാവിഡിന്റെ അഭാവത്തില്‍ അദ്ദേഹം നിരവധി തവണ ഹെഡ് കോച്ചിന്റെ ജോലികൾ നിർവഹിച്ചിട്ടുമുണ്ട്.ലക്ഷ്മണ്‍ സ്ഥിരം പരിശീലകനാകാനുള്ള തന്റെ ആഗ്രഹം ഇതിനോടകം പ്രകടിപ്പിച്ചിട്ടുമുണ്ട്. ലോകകപ്പിനിടെ ലക്ഷ്മണ്‍ ബി സി സി ഐ യിലെ ഉന്നത ഉദ്യോഗസ്ഥരെ കാണാന്‍ അഹമ്മദാബാദിലെത്തിയിരുന്നു.

- Advertisement -

ടീം ഇന്ത്യയുടെ പരിശീലകനായി അദ്ദേഹത്തിന് ദീര്‍ഘകാലം കരാര്‍ ലഭിക്കാനാണ് സാധ്യത. അടുത്ത മാസത്തെ ദക്ഷിണാഫ്രിക്കന്‍ പര്യടനം സ്ഥിരം പരിശീലകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ആദ്യ പര്യടനമായിരിക്കും- ബി സി സി,ഐ യിലെ ഒരു ഉദ്യോഗസ്ഥന്‍ പറയുകയും ചെയ്തു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment