ഗാസ മുനമ്പ് ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭ. കൂടൂതല്‍ പേര്‍ നിര്‍ജ്ജലീകരണം കാരണം മരണപ്പെടുമോ എന്ന ആശങ്കയിലാണെന്നും ഐക്യരാഷ്ട്ര സഭ അറിയിച്ചു.
ഒക്ടോബര്‍ 7നാണ് ഹമാസ് തീവ്രവാദികൾ അതിര്‍ത്തി കടന്നെത്തി ഇസ്രായേലില്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 1400ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഏകദേശം 240 പേരെ ഹമാസ് തട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇസ്രായേല്‍ ഗാസയില്‍ ബോംബാക്രമണം ആരംഭിച്ചത്.
ഗാസയിലെ ഇസ്രായേലിന്റെ പ്രത്യാക്രമണത്തില്‍ 8500 പേരാണ് കൊല്ലപ്പെട്ടതെന്ന് ഗാസയിലെ ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയം അറിയിച്ചു. മരിച്ചവരില്‍ അധികവും സാധാരണക്കാരാണ്.